തിരുവനന്തപുരം: വര്ണക്കുപ്പികളില് മാസ്മരഗന്ധം പരത്തി വിപണിയിലെത്തുന്ന ബോഡിസ്പ്രേകള് മാരകവിഷം. അപകടകാരികളായ അള്‍ട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിര്‍ത്തുന്ന ഓസോണ്‍ പാളികള്‍ക്ക് ഭൂമിയുടെ കുട എന്നാണ് വിശേഷണം. ഈ ഓസോണ്‍ പാളികളില്‍ വിള്ളലുണ്ടാക്കുന്നതില്‍ പ്രധാന പങ്ക് വ്യാജ ബോഡിസ്പ്രേകളുടെ ഉപയോഗമെന്ന് കണ്ടെത്തല്‍.
ബോഡിസ്പ്രേകളുടേയും ഡിയോഡറന്റുകളുടേയും ഉപയോഗം അര്‍ബുദം, തിമിരം, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് നാഷണല്‍ കാന്‍സര്‍ സൊസൈറ്റി, നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എന്നിവയുടെ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. അലുമിനിയം കോമ്പൗണ്ട്സ്, പാരാബെന്‍സ്, കോബ്രിംഗ് ലൈക്ക്ഹോള്, െ്രെടക്ലോസെന്, സ്ട്രെക്സ് എന്നീ അഞ്ച് രാസപദാര്‍ഥങ്ങളുടെ ചേരുവയാണ് ബോഡിസ്പ്രേകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.
കേരളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത് ചൈനയില്‍ നിന്നെത്തുന്ന നിലവാരം കുറഞ്ഞ ബോഡിസ്പ്രേകളാണ്. നിലവാരം കുറഞ്ഞ സ്പിരിറ്റും രാസവസ്തുക്കളും കൂട്ടിക്കലര്‍ത്തി എത്തുന്ന ചൈനീസ് ബോഡിസ്പ്രേകളില് വന്‍തോതില്‍ ക്ലോറോഫ്ളൂറോ കാര്ബണുകള് അടങ്ങിയിരിക്കുന്നു. ഇത്തരം സ്പ്രേകള്‍ അന്തരീക്ഷവായുവില്‍ കലരുന്നത് പാരിസ്ഥിതികാഘാതങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ക്ലോറോഫ്ളൂറോ കാര്ബണുകള് അള്‍ട്രാവയലറ്റ് രശ്മിയുമായി പ്രവര്‍ത്തിച്ച് ക്ലോറിനെ സ്വതന്ത്രമാക്കും. ക്ലോറിന്റെ പ്രതിപ്രവര്‍ത്തനം ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കുമെന്നാണ് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നത്. ഒരു ക്ലോറിന്‍ ആറ്റത്തിന് കുറഞ്ഞത് ഒരു ലക്ഷം ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് കണക്കുകൂട്ടല്‍.
ഓസോണ്‍ പാളികള്‍ക്ക് വിള്ളലുണ്ടാകുന്നതോടെ ഭൂമിയില്‍ അള്‍ട്രാവയലറ്റ് രശ്മികളുടെ തോതുയരും.
ഇത് സസ്യങ്ങളുടെ സ്വഭാവിക പ്രതിരോധശേഷി ഇല്ലാതാക്കും. മനുഷ്യനില്‍ മെലനോമ പോലുള്ള മാരക ചര്‍മാര്‍ബുദവും ജനിതകവൈകല്യങ്ങളും പടര്‍ന്നു പിടിക്കുമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. പെട്ടിക്കടയിലെ മിഠായിഭരണിയില്‍ വരെ വ്യാജനെ തിരയുന്ന ഉദ്യോഗസ്ഥ വൃന്ദം ഷോപ്പിംഗ് മാളുകളിലെ ശീതീകരിച്ച മുറിയിലിരിക്കുന്ന ബോഡിസ്പ്രേകളിലെ വ്യാജനെ കണ്ടഭാവം നടിക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: