തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തി വഴിപാട് കഴിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വെറുതേ വിടാന്‍ സിപിഎം തീരുമാനിച്ചു. വിഷയം കൂടുതല്‍ വിവാദമായാല്‍ ബിജെപി അതിന്റെ നേട്ടം കൊയ്യുമെന്നാണ് പാര്‍ട്ടിയുടെ ആശങ്ക. സംഭവം വിവാദമായതിനെത്തുടര്‍ന്ന് കടകംപള്ളിയോട് വിശദീകരണം തേടാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു.
ഇതിനു വേണ്ടി ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുകയും ചെയ്തു. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത പലരും ബിജെപി നേട്ടം കൊയ്യുമെന്ന ആശങ്ക രേഖപ്പെടുത്തിയതോടെ കടകംപള്ളി നല്കിയ വിശദീകരണം സ്വീകരിച്ച് വിവാദം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദേവസ്വം മന്ത്രിയുടെ ഉത്തരവാദിത്വമനുസരിച്ച് പ്രവര്‍ത്തിച്ചത് ചിലര്‍ വിവാദമാക്കിയെന്നാണ് കടകംപള്ളിയുടെ വിശദീകരണം.
മറ്റെന്തെങ്കിലും നടപടി ഉണ്ടായാല്‍ അത് തിരിച്ചടിയാകുനെന്നും യോഗം വിലയിരുത്തി. പ്രത്യേകിച്ച വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍. ക്ഷേത്രാചാരങ്ങള്‍ പാലിക്കുക എന്നത് ദേവസ്വം മന്ത്രിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമായിരുന്നു എന്ന് വിശദീകരിച്ച കടകംപള്ളി, കുടുംബാംഗങ്ങളുടെ പേരില്‍ പൂജകള്‍ നടത്തിയതിനെക്കുറിച്ച് നിശബ്ദത പാലിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇക്കാര്യം സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ടു ചെയ്തു. ചര്‍ച്ചയില്‍ മന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ന്നു. എങ്കിലും കൂടുതല്‍ വിവാദങ്ങള്‍ക്ക് പോകേണ്ടതില്ലെന്ന പൊതുനിലപാട് സ്വീകരിക്കുകയായിരുന്നു.
മന്ത്രിയുടെ ഗുരുവായൂര്‍ ദര്‍ശനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ടായപ്പോഴാണ് വിശദീകരണം ചോദിക്കാന്‍ നിര്‍ബന്ധിതമായത്.
വിശദീകരണം ചോദിച്ചതും വിവാദമായി. സമ്മേളനങ്ങളോടനുബന്ധിച്ച് മുസ്ലിം അംഗങ്ങള്‍ക്ക് നിസ്കരിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കുന്ന പാര്‍ട്ടിയാണ് ക്ഷേത്രദര്‍ശനത്തിന്റെ പേരില്‍ സംസ്ഥാന കമ്മിറ്റിയംഗത്തോട് വിശദീകരണം ചോദിച്ചത്. ഇതര മതസ്ഥരായ മറ്റ് സിപിഎം നേതാക്കള്‍ സ്വന്തം മതാചാരങ്ങള്‍ പിന്തുടരുമ്പോള് പാര്‍ട്ടി വിശദീകരണം ചോദിക്കാറില്ലെന്നും ചിലര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഈ ഇരട്ടത്താപ്പ് പ്രശ്നമുണ്ടാക്കുമെന്നും ചിലര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: