നടുവില്‍: അങ്കണവാടികളിലെ ഭക്ഷ്യസാധനങ്ങളുടെ വിതരണം കാര്യക്ഷമമാകുന്നില്ലെന്ന് പരാതി. ഇതുമൂലം പല അങ്കണവാടികളിലും കുട്ടികള്‍ക്ക് ഭക്ഷണം കിട്ടാത്ത അവസ്ഥയാണെന്നും പരാതിയുയര്‍ന്നു. നടുവില്‍ ഗ്രാമപഞ്ചായത്തിലെ നിരവധി അങ്കണവാടികളില്‍ രണ്ടാഴ്ചയിലധികമായി ഭക്ഷണസാധന വിതരണം താളംതെറ്റിയനിലയിലാണ്.
വെളിച്ചെണ്ണ, ഗോതമ്പ്, പയര്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ക്കാണ് കടുത്ത ക്ഷാമം നേരിടുന്നത്. പല അങ്കണവാടികളിലും അരിമാത്രമാണ് ഉള്ളത്. ചില അങ്കണവാടി ജീവനക്കാര്‍ സ്വന്തം നിലയില്‍ പയറും മറ്റും വാങ്ങിയാണ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത്.
അങ്കണവാടികളിലെ ഭക്ഷണ വിതരണത്തിനായി ലക്ഷക്കണക്കിന് രൂപ പഞ്ചായത്ത് പ്രതിവര്‍ഷം സാമൂഹ്യ ക്ഷേമ വകുപ്പിന് നല്‍കുന്നുണ്ടെങ്കിലും ഭക്ഷ്യസാധനങ്ങള്‍ കൃത്യമായി അങ്കണവാടികളില്‍ എത്തിച്ചുനല്കുന്നതില് അധികൃതര്‍ കടുത്ത വീഴ്ചവരുത്തുന്നത് വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: