ഇരിട്ടി: ഇരിട്ടി പുതിയപാലത്തിന്റെ പൈലിംങ്ങുകളുടെ എണ്ണം നാലില്‍ നിന്ന് ആറാക്കാനും, പൈലിംങ്ങുകള് തമ്മിലുള്ള അകലം രണ്ടര മീറ്ററക്കാനും ഐഐടി വിദഗ്ദന് നൈനാന് കുര്യന് നിര്‍ദേശിച്ചു. ഇദ്ദേഹത്തിന്റെ നിര്‍ദേശം സര്‍ക്കാരിന് നല്‍കും. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പാലം ഇദ്ദേഹത്തിന്റെ ഡിസൈന്‍ പ്രകാരം നിര്‍മിക്കും.
ലോകബാങ്ക് സഹായകത്തോടെ നവീകരണപ്രവ്യത്തി നടക്കുന്ന തലശ്ശേരി വളവുപാറ അന്തര്‍ സംസ്ഥാന പാതയിലെ ഇരിട്ടി പാലത്തിന്റെ നിര്‍മാണഘട്ടത്തില്‍ ടെസ്റ്റ് പൈലിംങ്ങ ് ഉരുള്‍പൊട്ടിയുണ്ടായ കുത്തൊഴുക്കില്‍ തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ആശങ്ക പരിഹരിക്കാന്‍ പൊതുമരാമത്ത് സെക്രട്ടറിയും, കെഎസ്ടിപി ഡയറക്ടറും കഴിഞ്ഞമാസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇരിട്ടിപുഴയുടെ ആഴവും വീതിയും പരിഗണിക്കുമ്പോള്‍ അമ്പത് വര്‍ഷമെങ്കിലും മുന്നില്‍കണ്ട് പുതിയ ഡിസൈന്‍പ്രകാരം പാലം നിര്‍മിക്കേണ്ടതുണ്ടെന്ന് സംഘം വിലിയിരുത്തിയിരുന്നു. വിദഗ്ദ സംഘം പരിശോധിച്ചശേഷം പൈലിംഗ് നടത്തിയാല്‍ മതിയെന്ന് കരാറുകാര്‍ക്ക് ഇവര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ലോകബാങ്കിന്റെ പാലം നിര്‍മ്മാണ വിദഗ്ദന് കാര്ത്തിക്തായുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.
പൈലിംഗ് മോട്ടോറിന്റെ കപ്പാസിറ്റി പതിനഞ്ച് എച്ച്പിയില്‍ നിന്ന് 45 ആയി ഉയര്‍ത്താനും പുഴയില്‍ പ്രകൃതിദത്തമായി രൂപം കൊണ്ട പാറ കാണുന്നതുവരെ പൈലിംങ്ങ് നടത്താനുമാണ് നിര്‍ദ്ദേശിച്ചത്. കാര്ത്തിക്തായുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലോകബാങ്കിന്റെ കണ്‍സള്‍ട്ടന്‍സി വിഭാത്തിലെ ഐഐടി വിദഗ്ദന് നൈനാന്കുര്യന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ എത്തിയത്. നാല് തൂണുകളിലായാണ് പാലം നിര്‍മിക്കുന്നത്. ഇതില്‍ രണ്ട് വശത്തെയും തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കി വരുന്ന രണ്ട് തൂണുകളിലാണ് പൈലിംഗ് നാലില്‍ നിന്നും ആറാക്കുന്നത്. കെഎസ്ടിപി ഡെപ്യുട്ടി റെസിഡന്റ് എഞ്ചിനീയര്‍ പ്രവിന്ത്, ബ്രിഡ്ജസ് എക്സിക്യുട്ടീവ് എഞ്ചീനര്‍ പി.രാജേഷ്, ഇകെകെ ജനറല്‍ മാനേജര്‍ പയസ് ആന്റണി, പ്രൊജക്ട് എഞ്ചിനീയര്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: