തലശ്ശേരി: ബിജെപി അടുത്ത മാസം നടത്തുന്ന ജനരക്ഷായാത്രയുടെ പ്രചരണത്തിനായി തലശ്ശേരി നഗരത്തില്‍ സ്ഥാപിച്ച ഗേറ്റുകളും ബോര്‍ഡുകളും എസ്എഫ്ഐ-ഡിവൈഎഫ്ഐ സംഘം നശിപ്പിച്ചു. ഇന്നലെ രാവിലെ പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് പ്രകടനമായി എത്തിയ എസ്എഫ്ഐ-ഡിവൈഎഫ്ഐ ക്രിമിനല്‍ സംഘം നഗരത്തിലെ മുഴുവന്‍ ബോര്‍ഡുകളും ഗേറ്റുകളും തകര്‍ത്തത്.
പ്രചരണ ബോര്‍ഡുകളില്‍ നശിപ്പിച്ചതില്‍ ബിജെപിയുടെ തലശ്ശേരി മണ്ഡലം കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. ഭരിക്കുന്ന പാര്‍ട്ടിക്ക് നാട്ടില്‍ സമാധാനം ആവശ്യമെങ്കില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി നടത്തുന്ന സമാധാന ചര്‍ച്ചകള്‍ അവസാനിപ്പിച്ച് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണം. സ്വന്തം പാര്‍ട്ടിക്കാരെ പോലും നിയന്ത്രിക്കാന്‍ കഴിവില്ലാത്ത മുഖ്യമന്ത്രി തല്‍സ്ഥാനത്ത് തുടരുന്നത് പരിഹാസ്യമാണെന്നും മണ്ഡലം കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ലിജേഷ്, കെ.അജേഷ്, കെ.എന്‍.മോഹനന്, കെ.കെ.പ്രേമന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: