പ്യോങ്യാങ്: ആണവപദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് ഉത്തരകൊറിയ. ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതിന് പിന്നാലെയാണ് ആണവപദ്ധതികളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉത്തരകൊറിയ അറിയിച്ചിരിക്കുന്നത്.
ശനിയാഴ്ച പോങ്യാങ്ങിലെ സുനാന്‍ വിമാനതാവളത്തില്‍ നിന്നാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. 3700 കിലോ മീറ്റര്‍ സഞ്ചരിച്ച മിസൈല്‍ 770 കി.മീറ്റര്‍ ഉയരത്തിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ബാലിസ്റ്റ്ക് മിസൈലും ആണവായുധ പരിപാടികളുമായി മുന്നോട്ട് പോകുന്നതിനെതിരെ യു.എന്‍ രക്ഷാസമിതി ഉപരോധം ഏര്‍പ്പെടുത്തിയതിനുള്ള മറുപടിയായാണ് ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്.
സൈനിക ശക്തിയില്‍ അമേരിക്കക്കൊപ്പമെത്തുക എന്നതാണ് ഉത്തരകൊറിയയുടെ ലക്ഷ്യമെന്ന് ഒൗദ്യോഗിക വാര്‍ത്ത എജന്‍സി റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: