കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷയിന്മേല് വാദം പൂര്‍ത്തിയായി. തിങ്കളാഴ്ച വിധി പറയും. അങ്കമാലി കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അടച്ചിട്ട കോടതി മുറിക്കുള്ളിലായിരുന്നു വാദം.
രാവിലെ 11മണിക്ക് ജാമ്യാപേക്ഷ പരിഗണിക്കാനാണ് കോടതി ആദ്യം തീരുമാനിച്ചിരുന്നത്. പ്രോസിക്യൂട്ടര്‍ക്ക് അസൗകര്യം ഉള്ളതിനാല്‍ ഉച്ചയ്ക്ക് ശേഷമാണ് കേസ് പരിഗണിച്ചത്. കേസില്‍ അറസ്റ്റിലായി 60 ദിവസം കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം വേണമെന്നാണ് ദിലീപിന്റെ ആവശ്യം.
എന്നാല്‍ കേസില്‍ അന്വേഷണം തുടരുന്നതിനാലും നിര്‍ണായകമായ അറസ്റ്റുകള്‍ ശേഷിക്കുന്നതിനാലും ജാമ്യം നല്കരുതെന്നാകും പ്രോസിക്യുഷന് കോടതിയില്‍ വാദിച്ചത്. അതേസമയം ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 28 വരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിംഗ് നടപടികളിലൂടെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.
ഒരു തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: