തിരുവനന്തപുരം: മാര്‍ത്താണ്ഡം കായലിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. വസ്തുതകള്‍ മറച്ചുവെച്ച് കയ്യേറ്റം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ നല്‍കുകയായിരുന്നു.
അനധികൃതമായി നിലം നികത്തിയിട്ടില്ലെന്നും എല്‍ആര്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വില്ലേജ് ഓഫീസറുടെ കണ്ടെത്തലുകള്‍ തഹസില്‍ദാര്‍ അവഗണിക്കുകയായിരുന്നു. ഈ ഒത്തുകളി കയ്യേറ്റം കണ്ടെത്തിയ 2011 ലെ റിപ്പോര്‍ട്ട് പൂഴ്ത്തിയതിന് പിന്നാലെയായിരുന്നു.
കര്‍ഷക തൊഴിലാളികള്‍ക്ക് പതിച്ചു നല്കിയ മാര്‍ത്താണ്ഡം കായല്‍ തോമസ് ചാണ്ടി കൈയടക്കി അനധികൃതമായി മണ്ണിട്ടുനികത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: