ന്യൂദല്‍ഹി: വൈക്കം സ്വദേശിയായ അഖിലയെ മതംമാറ്റി ഹാദിയയാക്കി മാറ്റിയ കേസിലെ എന്‍ഐഎ അന്വേഷണത്തിനെതിരെ ഭര്‍ത്താവ് ഷെഫിന് ജഹാന് സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയ ഉത്തരവ് തിരികെ വിളിക്കണമെന്നാണ് ആവശ്യം.
ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഓഗസ്റ്റ് മാസം 16 നാണ് ഹാദിയ കേസില്‍ സുപ്രിംകോടതി എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് 19 ന് അന്വേഷണം തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചായിരുന്നു കോടതി എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന്, അച്ഛന് അശോകന് എന്നിവരുടെ സമ്മതത്തോട് കൂടി കേസിന്റെ മേല്നോട്ടച്ചുമതലയില് നിന്ന് റിട്ടയേഡ് ജസ്റ്റിസ് ആര്‍വി രവീന്ദ്രന് നല്‍കിയെങ്കിലും പിന്നീട് അദ്ദേഹം പിന്മാറിയിരുന്നു.
കേസില്‍ ഗൂഢമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്‍ഐഎ അന്വേഷത്തെ കേരള സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ എതിര്‍ത്തിരുന്നില്ല. എന്‍ഐഎ അന്വേഷണത്തിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അഖിലയോട് കോടതിയില്‍ ഹാജരാകാനോ സത്യവാങ്മൂലം നല്‍കാനോ ആവശ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: