നോയിഡ: ബിജെപി നേതാവിനെ കൊന്ന ക്രിമിനലിനെയും അനുയായിയേയും ഉത്തർപ്രദേശ് പോലീസ് വെടിവച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടവർ നിരവധി കേസുകളിൽ പ്രതികളാണ്. രണ്ട് സ്ഥലങ്ങളിലായി നടന്ന പോലീസ് നടപടിയിൽ ഇവരുടെ സംഘത്തിൽപ്പെട്ട മറ്റ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ദൽഹിയിൽ നിന്നും 35 കിലോമീറ്റർ അകലെയുള്ള സാഹിബബാദ് പ്രദേശത്ത് വച്ചാണ് ഇരുവരെയും പോലീസ് വകവരുത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രദേശത്ത് എത്തിയത്. തട്ടിക്കൊണ്ടു പോയ കുട്ടിയുടെ മാതപിതാക്കളിൽ നിന്നും മോചനദ്രവ്യം കൈപ്പറ്റാൻ ഗാസിയാബാദ് പ്രദേശത്ത് എത്തിയെന്ന വിവരമാണ് പോലീസിന് ലഭിച്ചത്.
തുടർന്ന് പുലർച്ചെ രണ്ട് മണിയോടെ ഗാസിയാബാദ് എത്തിയ ഇവർ പോലീസിനെ കണ്ട് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് പ്രതികൾ കൊല്ലപ്പെട്ടു. രക്ഷപ്പെട്ട് ഓടിയ രണ്ട് പേരെ പോലീസ് ഉടൻ തന്നെ പിടികൂടുകയും ചെയ്തു. ക്രിമിനലുകളുടെ ആക്രമണത്തിൽ സബ് ഇൻസ്പെക്ടർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: