മലപ്പുറം: പി.പി ബഷീര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന വേങ്ങരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും. സിപിഎം ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും ബഷീറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗമാണ് പി.പി ബഷീര്‍.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ബഷീറിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.പി.സാനുവിന്റെ പേരും സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ, ബഷീറിനെ ഒരിക്കൽ കൂടി സ്ഥാനാർത്ഥിയാക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു.
നിയമസഭയിലേക്ക് രണ്ടാം തവണയാണ് ബഷീർ മത്സരിക്കുന്നത്. 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ മുസ്ളിം ലീഗിന്റെ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചെങ്കിലും 38,000 വോട്ടുകൾക്ക് ബഷീർ പരാജയപ്പെടുകയായിരുന്നു. ഒക്ടോബർ 11നാണ് വോട്ടെടുപ്പ്. 15ന് വോട്ടെണ്ണലും നടക്കും. നാമനിർദേശപത്രിക സ്വീകരിക്കുന്ന അവസാന ദിവസം ഈ മാസം 22.
സൂക്ഷ്മപരിശോധന 25നും പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം 27 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: