തിരുവനന്തപുരം: ജില്ലയിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 42 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു.കേന്ദ്ര റോഡ്ഫണ്ടില്നിന്നാണ് തുക അനുവദിച്ചത്. നെയ്യാറ്റിന്‍കര-പഴയകട -പൂവാര്‍ റോഡിന്റെയും പറ്റിയക്കാല -പരണിയം റോഡിന്റെയും പുനര്‍നിര്‍മാണത്തിന് 15 കോടി രൂപയും ജഗതി തിരുവല്ലം റോഡിന്റെ പുനര്‍നിര്‍മാണത്തിനായി ഏഴുകോടി രൂപയുമാണ് അനുവദിച്ചത്.വാമനപുരം അസംബ്ലിമണ്ഡലത്തിലെ രണ്ടു റോഡുകള്‍ക്ക് 20 കോടി രൂപയാണ് അനുവദിച്ചത്. പഴയചന്ത-മുതുവിള-ചുള്ളാളം റോഡ്, കല്ലറ-തുമ്പോട് റോഡ് എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചത്.ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ പണി ആരംഭിക്കും. നാഷണല്ഹൈവേയാണ് അതിന്റെ പണി നടത്തുന്നത്.റോഡുകളുടെ ശോച്യാവസ്ഥ ഗതാഗത ഉപരിതല മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: