കോട്ടയം: ഭക്തിയും താളവും നിറഞ്ഞ നീലംപേരൂര്‍ പടയണി അവസാനഘട്ടത്തിലേക്ക്. പ്ലാവിലനിര്‍ത്ത് ചടങ്ങുകളോടെ ഇന്നലെ മൂന്നാം ഘട്ടം അവസാനിച്ചു. കഴിഞ്ഞ ദിവസം ഹനുമാനും ഇന്നലെ ഭീമസേനന്, പിണ്ടിയും കുരുത്തോലയും കൊടിക്കൂറ, കാവല്‍പിശാച് എന്നിവയും പടയണിക്കളത്തിലെത്തി. രാത്രി കുടം പൂജ കളിക്കുശേഷം ദേവീനടയിലും ചേരമാന്‍ പെരുമാള്‍ സ്മാരകത്തിലും എത്തി അനുജ്ഞ വാങ്ങി തോട്ടാകളി നടത്തി താളത്തില്‍ വായ്ത്താരികള്‍ പാടിയാണ് പ്ലാവില നിര്‍ത്ത് ചടങ്ങുകള്‍ അവസാനി്ച്ചത്.
മൂന്നാം ഘട്ടം അവസാനിച്ചതോടെ പടയണിയിലെ പ്രാധാന്യമേറിയതും അവസാനത്തേതുമായ ഘട്ടമാണ് ഇനിയുള്ളത്. 18ന് മകം പടയണിയും 19ന് പൂരം പടയണിയും നടക്കും. പൂരം പടയണിക്ക് എഴുന്നള്ളുന്ന വല്യന്നങ്ങളുടെയും വഴിപാടായി സമര്‍പ്പിക്കുന്ന കുഞ്ഞന്നങ്ങളുടെയും നിര്‍മാണം അവസാനഘട്ടത്തിലെത്തി. അന്നങ്ങളുടെ ചുണ്ടും പൂവും സൃഷ്ടിച്ചെടുക്കുന്ന അതി സങ്കീര്‍ണ്ണമായ ജോലികളാണ് വിദഗ്ധരായ പടയണികലാകാരന്മാരുടെ നേതൃത്വത്തില്‍ നടന്ന് വരുന്നത്.
ഇത്തവണ പൂരം പടയണിയില്‍ പുലിപ്പുറത്തിരിക്കുന്ന അയ്യപ്പന്റെ കോലവും എഴുന്നള്ളിക്കുന്നുണ്ട്. പുലിപ്പാല് തേടിപ്പോയ അയ്യപ്പന്റെ വരവിനെ ഓര്‍മിപ്പിക്കുന്ന കോലം 19ന് വല്യന്നത്തിനൊപ്പം പടയണിക്കളത്തിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: