പൊന്‍കുന്നം: ദേശീയപാതയിലുടെയുള്ള സഞ്ചാരം യാത്രക്കാര്‍ക്ക് പേടിസ്വപ്നമാകുന്നു. മഴക്കാലം ആരംഭിച്ചപ്പോള്‍ റോഡില്‍ രൂപപ്പെട്ട കുഴികളുടെ ആഴവും എണ്ണവും കൂടി. കെവിഎംഎസ്കവലയില് റോഡിലുടനീളമുള്ള വലിയ കുഴികള്‍ വാഹനയാത്രക്കാരുടെ നടുവൊടിക്കും.
വലിയ കുഴികണ്ടു വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ നിര്‍ത്തുകയോ വെട്ടിക്കുകയോ ചെയ്താല്‍ അടുത്ത കുഴിയില്‍ വീഴുന്നത് പതിവാണ്. കാല്‍നടയാത്രക്കാര്‍ക്കും കുഴി വിനയാകുന്നുണ്ട്.
മഴയില്‍ വെള്ളം നിറഞ്ഞു കിടക്കുമ്പോള്‍ കുഴിയുണ്ടെന്നറിയാതെ അപകടത്തില്‍പെടുന്നതും പതിവാണ്. എത്രയും പെട്ടെന്ന് ശാസ്ത്രീയമായ രീതിയില്‍ കുഴികള്‍ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നു നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: