മൂവാറ്റുപുഴ: സിനിമാ നടന് ജയസൂര്യ കായല്‍ പുറമ്പോക്ക് കയ്യേറിയ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതായി മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ബി. കലാം പാഷ മുമ്പാകെ എറണാകുളം വിജിലന്‍സ് അറിയിച്ചു. റിപ്പോര്‍ട്ട് ഒരുമാസത്തിനകം സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.
കേസിന്റെ അന്വേഷണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കുവാന് കോടതി ഒരുമാസം മുമ്പ് നല്കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേസിലെ അന്വേഷണം പൂര്‍ത്തിയായ വിവരം കോടതിയെ അറിയിച്ചത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹര്ജിക്കാരന്. ഒന്നരവര്‍ഷം മുമ്പ് ജയസൂര്യ ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കയ്യേറിയാണ് കെട്ടിട നിര്‍മ്മാണം നടത്തിയ തെന്നും തീരദേശ പരിപാലന സംരക്ഷണനിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും ലംഘിച്ചാണ് നിര്‍മാണമെന്നും ചൂണ്ടിക്കാട്ടി ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.
തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുവാന്‍ ഉത്തരവായി. കൊച്ചി കോര്പറേഷന് മുന്‍ സെക്രട്ടറിയും മുന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.എം. ജോര്‍ജ്, സിനിമ താരം ജയസൂര്യ എന്നിവരെ ഒന്നു മുതല്‍ 3 വരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: