ന്യൂദല്‍ഹി: ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്താനുള്ള ജപ്പാന്റെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ചൈനയ്ക്ക് അധികാരമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യയുടെ രാജ്യാതിര്‍ത്തിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ മാത്രം അധികാരമാണെന്നും അമിത് ഷാ പറഞ്ഞു. സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി റാഞ്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദേശീയ അധ്യക്ഷന്‍.
രാജ്യത്തിന്റെ നയം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിനകത്തെ സമ്പൂര്‍ണ്ണ അധികാരം ഇന്ത്യയ്ക്ക് മാത്രമാണ്. ആ അധികാരം വിനിയോഗിക്കാനുള്ള ഉത്തരവാദിത്വവും രാജ്യത്തിനുണ്ട്, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കവിഷയങ്ങളില്‍ മൂന്നാം കക്ഷിയെ ഉള്‍പ്പെടുത്താനാവില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. ഇന്ത്യ-ജപ്പാന് ആക്ട് ഈസ്റ്റ് ഫോറത്തിനോടുള്ള വിയോജിപ്പ് ചൈന അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലെ ആഭ്യന്തര കാര്യങ്ങളില്‍ പരമാധികാരം ഇന്ത്യയ്ക്ക് മാത്രമാണെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാരും ബിജെപിയും രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: