പനജി: കോടികളുടെ അവിഹിത സ്വത്തു കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗോവയിലെ പ്രതിപക്ഷ നേതാവുമായ ചന്ദ്രകാന്ത് കവ്ലേക്കര്‍, ഭാര്യ സാവിത്രി എന്നിവര്‍ക്കെതിരെ കേസ്.
2013ല്‍ ഗോവ വ്യവസായ വികസന കോര്പ്പറേഷന് ചെയര്‍മാനായിരിക്കെ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് അഴിമതി വിരുദ്ധ ബ്യൂറോയുടെ കേസ്. കവ്ലേക്കര്ക്ക് കേരളത്തില്‍ അഞ്ചു കോടി രൂപ വിലമതിക്കുന്ന സ്വത്തുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഇന്നലെ കവ്ലേക്കറുടെ ഓഫീസിലും വസതികളിലും റെയ്ഡ് നടത്തിയിരുന്നു. അഴിമതി വിരുദ്ധ നിയമ പ്രകാരം ഇരുവര്‍ക്കുമെതിരെ കേസ് എടുത്തതായി ബ്യൂറോ എസ്പി ബോസ്ക്കോ ജോര്‍ജ്ജ് പറഞ്ഞു. ക്വപ്പെമില് നിന്നുള്ള എംഎല്‍എയാണ് കവ്ലേക്കര്‍. ഭാര്യ സാവിത്ര സാന്‍ഗും മണ്ഡലത്തില്‍ മല്‍സരിച്ചെങ്കിലും തോറ്റു.
കേരളത്തില്‍ പതിനാലിടത്തായി അഞ്ചു കോടിയുടെ വസ്തുവാണ് കവ്ലേക്കര്ക്ക് ഉള്ളത്. ചീഫ് സെക്രട്ടറിയുടെ അനുമതി പ്രകാരമാണ് കേസ് എടുത്തത്. ജോര്‍ജ്ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. റെയ്ഡും കേസും രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: