മട്ടന്നൂര്‍: കല്ലേരിക്കരയില്‍ സിപിഎം അക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. പി.അനില്‍കുമാര്‍ (27), പി.കെ.വിപിന്‍ (24), കെ.സി.മഹേഷ് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 9.30നാണ് സംഭവം. കല്ലേരിക്കരയിലെ ബാലന് എന്നയാളുടെ കടയില്‍ ഇരിക്കുകയായിരുന്ന ഇവരെ സംഘടിച്ചെത്തിയ സിപിഎം ക്രിമിനല്‍ സംഘം വടിവാള്‍, ഇരുമ്പ് ദണ്ഡ് തുടങ്ങിയവ കൊണ്ട് ആക്രമിക്കുകയായിരുന്നു. മലക്ക് താഴെയിലെ കാട്ടി ഷൈജു, മട്ടന്നൂരിലെ ചുമട്ട് തൊഴിലാളി കല്ലേരിക്കരയിലെ ആന പ്രശാന്തന്, പൊന്നു എന്ന വിശാഖ്, എന്‍.സുര്‍ജിത്ത്, സായൂജ്, കാരയിലെ ഷെയ്ഖ് എന്ന ധനേഷ് എന്നിവരടങ്ങിയ സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ മട്ടന്നൂര്‍ പോലീസിനോട് പറഞ്ഞു. കാട്ടി ഷൈജു, പൊന്നു എന്ന വിശാഖ് എന്നിവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കള്ളക്കടത്ത് കേസിലടക്കം അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് കാട്ടി ഷൈജു.
അടുത്തിടെ നടന്ന മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ കല്ലേരിക്കര മേഖലയിലെ മൂന്ന് വാര്‍ഡുകളില്‍ ബിജെപിക്ക് വോട്ടില്‍ വന്‍ വര്‍ദ്ധനവുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഉയര്‍ത്തിയ ബോര്‍ഡുകള്‍ പ്രദേശത്ത് സിപിഎമ്മുകാര്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. സിപിഎം ഭീഷണി വകവെക്കാതെ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു. ഇതില്‍ വിറളി പൂണ്ടാണ് സിപിഎം ക്രിമിനലുകള്‍ യാതൊരു പ്രകോപനവുമില്ലാതെ സംഘടിച്ചെത്തി പ്രവര്‍ത്തകരെ മാരകായുധങ്ങള്‍ക്കൊണ്ട് ആക്രമിച്ചത്. സംഭവത്തില്‍ ബിെജപി മട്ടന്നൂര്‍ മുനിസിപ്പല്‍ കമ്മറ്റി പ്രതിഷേധിച്ചു. സമാധാനാന്തരീക്ഷം തകര്‍ക്കുന്ന സിപിഎം ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.കെ.രാധാകൃഷ്ണന്, എം.വി.ശശിധരന്, സുനില്‍കുമാര്‍ പെരിഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: