തലശ്ശേരി: ധര്‍മ്മടം പോലീസ് സ്റ്റേഷന് പരിധിയിലെ നിട്ടൂര്‍ ഇല്ലിക്കുന്നില് സിപിഎം വീണ്ടും വ്യാപക അക്രമമഴിച്ചുവിട്ടു. വെള്ളിയാഴ്ച രാത്രി പത്തോടെ പ്രദേശത്ത് ബോംബ് സ്പോടനമാണ് ആദ്യമുണ്ടായത്.തുടര്‍ന്ന് രണ്ട് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഒരു കാറിനും നേരെ അക്രമം നടന്നു. ഇല്ലിക്കുന്ന് ചിറക്കക്കാവിനടുത്ത ബിജെപി അനുഭാവി ഷണ്മുഖന്റെ ശ്രേയസ് വീട്ടിലെത്തിയ അക്രമികള്‍ വീട്ടുവാതില്‍ മഴു ഉപയോഗിച്ച് കൊത്തിക്കീറി. ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു. തൊട്ടപ്പുറമുള്ള ബിജെപി പ്രവര്ത്തകന് വത്സന്റ പവിത്രം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ അടിച്ചു തകര്‍ത്തു. വീടിന് പുറത്തിറങ്ങിയ വത്സന്റെ കഴുത്തിന് ആയുധം വച്ച് വധഭീഷണി മുഴക്കി. കഴിഞ്ഞദിവസം മുറ്റത്ത് നിന്നും പൊട്ടാത്ത നാടന്‍ ബോംബ് കണ്ടെത്തിയ ആര്‍എസ്എസ് പ്രവര്ത്തകന് അക്ഷയിന്റെ വീടിന് നേരെ വെള്ളിയാഴച രാത്രിയും ബോംബെറിഞ്ഞതായി പരാതിയുണ്ട്. ഇവിടെ നിന്നും പൊട്ടാത്ത ഒരു ബോംബ് പോലീസ് കണ്ടെടുത്തു. വെള്ളിയാഴ്ചത്തെ അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്നും പോലീസ് സിപിഎമ്മിനെതിരെ നടപടി എടുക്കാന്‍ ഭയപ്പെടുകയാണെന്നും ബിജെപി ആരോപിച്ചു. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്താന്‍ ധര്‍മ്മടം പോലീസ് ഇന്നലെ ഈ പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തി. ഏകപക്ഷീയമായി സിപിഎം#ം നടത്തി വരുന്ന അക്രമങ്ങളില്‍ ഭയവിഹ്വലരായാണ് ജനങ്ങള്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: