കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ വിവധ ഭാഗങ്ങളില്‍ മതതീവ്രവാദ സംഘടനയായ ഐസിലേക്കുള്ള റിക്രൂട്ട്മെന്റും മതപരിവര്‍ത്തനവും വ്യാപകമാകുന്നു. വളപട്ടണം, കൂടാളി, ചക്കരക്കല്‍, വേങ്ങാട്, കണ്ണൂര്‍ സിറ്റി, തലശ്ശേരി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നത്. കണ്ണൂര്‍ കൂടാളി കച്ചേരിപ്പറമ്പ് പള്ളിക്ക് സമീപത്തുള്ള ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഹസ്സന്റെ മകന് മുഹമ്മദ് ഷജില്‍ കഴിഞ്ഞ ദിവസം സിറിയയില്‍ പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ ആറുമാസം മുമ്പാണ് സിറിയയിലേക്ക് പോയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെക്കുറിച്ച് പ്രദേശവാസികള്‍ക്ക് പോലും കൃത്യമായ വിവരങ്ങളില്ല. നാട്ടില്‍ നിന്ന് അപ്രത്യക്ഷനായ ഷജിലിനെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഐഎസില്‍ ചേര്‍ന്നതായി സിഥിരീകരിച്ചിരുന്നു.
സിറിയന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടയില്‍ ചേര്‍ന്ന ഐഎസിന്റെ കേരളാ തലവന്‍ എന്നറിയപ്പെടുന്ന ഷജീര്‍ മംഗലശ്ശേരിയുള്പ്പടെ 14 മലയാളികള്‍ കൊല്ലപ്പെട്ടതായി കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നു. യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ മലയാളത്തില്‍ രണ്ട് വെബ്സൈറ്റുകള്‍ നടത്തിയത് ഷജീറാണ്. സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തുര്‍ക്കിയില്‍ അറസ്റ്റിലായ കൂടാളി സ്വദേശി ഷാജഹാനെ ഇന്ത്യയിലേക്ക് മടക്കിയയക്കുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. തലശ്ശേരി കനകമലയില്‍ അറസ്റ്റിലായവര്‍ക്ക് ജില്ലയുടെ വിവിദ ഭാഗങ്ങളിലുള്ള മതതീവ്രവാദികളുമായി സജീവ ബന്ധമുണ്ട്. നേരത്തെ കണ്ണൂര്‍ നഗരത്തിനോട് ചേര്‍ന്ന സിറ്റിയായിരുന്നു റിക്രൂട്ട്മന്റിന്റെ പ്രധാന കേന്ദ്രം. എന്നാല്‍ കാശ്മീരില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ സിറ്റിയിലുള്ള രണ്ട് പേര് കൊല്ലപ്പെടുകയും തടിയന്റവിട നസീര്‍ ഉള്‍പ്പടെയുള്ളവര്‍ ജയിലിലാവുകയും ചെയ്തതോടെ ഇവര്‍ പ്രവര്‍ത്തന കേന്ദ്രം മാറ്റുകയായിരുന്നു.
തീവ്രവാദപ്രവര്ത്തനത്തോടൊപ്പം ലൗജിഹാദും മതപരിവര്‍ത്തനവും വ്യാപകമാവുകയാണ്. വേങ്ങാട് പഞ്ചായത്തില്‍ മാത്രം ഇത്തരത്തില്‍ പതിനഞ്ചോളം വിവാഹങ്ങള്‍ നടന്നതായാണ് സൂചന. ചില കുടുംബങ്ങളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് മതം മാറ്റുന്നത്. ഒറ്റപ്പെട്ട് ജീവിക്കുന്ന കുടുംബങ്ങളെ തെരഞ്ഞെടുത്താണ് പരിവര്‍ത്തനം നടത്തുന്നത്. വിദ്യാഭ്യാസവും സാമ്പത്തിക ശേഷിയുമുള്ള പെണ്‍കുട്ടികളെ കൃത്യമായി നിരീക്ഷിച്ച ശേഷം തന്ത്രപൂര്‍വ്വം കെണിയില്‍ വീഴ്ത്തുകയാണ് ചെയ്യുന്നത്. ഐഎസ് റിക്രൂട്ട്മെന്റും ലൗജിഹാദും ശക്തമാകുമ്പോഴും ശക്തമായ നടപടിയെടുക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: