ന്യൂദല്‍ഹി: ആസാമില്‍ വീണ്ടും സംഘര്‍ഷമുണ്ടാകുന്ന സാഹചര്യത്തില്‍ കേന്ദ്രം സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. ആഭ്യന്തരസെക്രട്ടറി ആര്.കെ.സിംഗിന്റെ നേതൃത്വത്തിലുള്ള ഉന്നതലസംഘമാണ് ആസാമിലെ നിലവിലെ ക്രമസമാധാനനില വിലയിരുത്തിയത്. സമാധാനം നിലനിര്‍ത്താനും പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ആര്.കെ. സിംഗ് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉറപ്പ് നല്കി.
ആസാം ഡിജിപി ജെ.എന്‍.ചൗധരി ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന നാല് ജില്ലകളിലായി അര്‍ദ്ധസൈനിക വിഭാഗത്തില്‍ നിന്നുള്ള 8,000 പേരെ വിന്യസിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 5.2 ലക്ഷം പേരില്‍ 2.3 ലക്ഷം പേര് മാത്രമേ നിലവില്‍ ക്യാമ്പുകളില്‍ അവശേഷിക്കുന്നുള്ളു. വിവിധ പോലീസ് സ്റ്റേഷനുകളിലായി 1442 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 170 പേരെ അറസ്റ്റ് ചെയ്തതായും ആസാമില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: