തൊടുപുഴ: കരിങ്കുന്നം നടുക്കണ്ടത്ത് പട്ടാപകല്‍ വീട്ടില്‍ കയറി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ യുവാവിനെ പോലീസ് പിടികൂടി. അമയപ്ര അറയ്ക്കല്‍ സന്ദീപ്(39) ആണ് കരിങ്കുന്നം പോലീസിന്റെ പിടിയിലായത്.
നടുക്കണ്ടം മരഞ്ഞാലില് തങ്കന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച പകല്‍ ആയിരുന്നു സംഭവം. വീട്ടുകാര്‍ സമീപത്തെ വീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം. ഇവിടെ നിന്നും മാല, വള, ലോക്കറ്റ് എന്നിവയടക്കം 3.5 പവന് സ്വര്‍ണ്ണവും 2000 രൂപയുമാണ് പ്രതി കവര്‍ന്നത്. വീടിന്റെ വാതില്‍ ചാരിയിരുന്നെങ്കിലും പൂട്ടാത്തതാണ്്
പ്രതിയ്ക്ക് സഹായകമായത്.
ഉള്ളില്‍ കയറിയ പ്രതി അലമാരിയില്‍ ഇരുന്നിരുന്ന പണവും സ്വര്‍ണ്ണവുമാണ് കവര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് കരിങ്കുന്നം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതില്‍ പെയിന്റിങ് ജോലിക്കാരനായ സന്ദീപ് പരിസരത്ത് കറങ്ങുന്നത് കണ്ടതായുള്ള വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. സ്വര്‍ണ്ണം കണ്ടെത്തിയെങ്കിലും പണം പൂര്‍ണ്ണമായും കണ്ടെത്താനായില്ല.
ശനിയാഴ്ച രാത്രിയിലായിരുന്നു അറസ്റ്റ്. ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കരിങ്കുന്നം എസ്ഐ വിജയന്, അഡീ. എസ്ഐമാരായ സീന, ടി പി രാജു, ബാബുക്കുട്ടന്, ഉദ്യോഗസ്ഥരായ ടോമി കുന്നുംപുറം, തോമസ് എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: