ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം കേന്ദ്ര- സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയിട്ടുള്ള നിക്ഷേപം സംബന്ധിച്ച് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്(സിവിസി) അന്വേഷിക്കുന്നു.
ബന്ധപ്പെട്ട രേഖകള്‍ ആദായ നികുതി വകുപ്പില്‍ നിന്ന് സിവിസി ആവശ്യപ്പെട്ടു കഴിഞ്ഞു. സിവിസി മേധാവി കെ. വി. ചൗധരിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
നവംബര്‍ 8നു ശേഷം കേന്ദ്ര ജീവനക്കാര്‍ നടത്തിയ അസാധുവാക്കിയ നോട്ടുകളുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ചാണ് അന്വേഷിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ഗ്രൂപ്പ് എ, ബി വിഭാഗത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം നടത്തുന്നതെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: