കോഴിക്കോട്: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ നഗരത്തില്‍ വെള്ളക്കെട്ട്. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി വാഹനയാത്ര പോലും ദുഷ്ക്കരമായ സ്ഥിതിയാണുള്ളത്. ഓവുചാലുകള്‍ നിറഞ്ഞ് കവിഞ്ഞതോടെ പോക്കറ്റ് റോഡുകള്‍ മിക്കതും പൂര്‍ണ്ണമായി വെള്ളത്തില്‍ മുങ്ങി. പല റോഡുകളിലും വെള്ളം കെട്ടി നിന്നതോടെ ഇതുവഴിയയുള്ള യാത്ര ഏറെ ദുഷ്ക്കരമായി. മാവൂര്‍ റോഡിലും സമാനമായ സ്ഥിതിയായിരുന്നു. ശ്രീകണ്ഠേശ്വരം റോഡില്‍ മുട്ടോളം വെള്ളം കയറിയ നിലയിലാണ്.
ഓവു ചാലുകള്‍ നിറ ഞ്ഞു കവിഞ്ഞതോടെ ഇക്കാര്യത്തില്‍ കര്‍ശന നടപടിയുമായി കോര്‍പ്പറേഷഷന്‍ രംഗത്തെത്തി. നഗരത്തിലെ ഓവുചാലുകളിലെല്ലാം വിവിധ കേബിളുകളാണ് കടന്നുപോകുന്നത്. ഇതിനാല്‍ പലപ്പോഴും ഓവുകള്‍ പൂര്‍ണ്ണമായും വൃത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തില്‍ ഓവുചാലുകളിലൂടെ കേബിളുകള്‍ സ്ഥാപിച്ച എല്ലാ സ്ഥാപനങ്ങള്‍ക്കെതിരെയും കോര്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ കത്ത് നല്‍കിയിട്ടുണ്ടെന്ന് കോര്പറേഷന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.വി. ബാബുരാജ് പറഞ്ഞു. അടുത്ത ദിവസം കോര്‍ പറേഷന് സെക്രട്ടറിയുടെ കത്ത് കൂടി സ്ഥാപനങ്ങള്‍ക്ക് നല്ക്കാന് തീരുമാനിച്ച തായും അദ്ദേഹം പറഞ്ഞു.
വളരെ പെട്ടന്ന് തന്നെ കേബിളുകള്‍ മാറ്റിയില്ലെങ്കില്‍ മറ്റ് നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കോര്പ്പറേഷന് തയ്യാറെടുക്കുന്നത്. നഗരത്തില്‍ 24 പ്രധാന ഓവുചാലുകളാണ് ഉള്ളത്. മഴക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ ഓടകള്‍ വൃത്തിയാക്കാനായി നഗരസഭ ഒരു കോടി രൂപ ചെലവഴിച്ചിരുന്നു. എന്നാല്‍ പതിനാല് ഓവുകള്‍ മാത്രമെ പൂര്‍ണ്ണമായി വൃത്തിയാക്കാന്‍ സാധിച്ചുള്ളൂ.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയില്‍ മരം വീണും മണ്ണിടിഞ്ഞും ഗതാഗതം തടസ്സപ്പെട്ടു. കുറ്റിയാടി വയനാട് റോഡില്‍ പൂതംപാറയ്ക്ക് മുകളില്‍ ചുരമിടിഞ്ഞ് റോഡില്‍ ഗതാഗത തടസ്സമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: