ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍, പാക് ഭീകരന് മസൂദ് അസറിനെതിരെ നീക്കം ശക്തമാക്കി ഇന്ത്യ. പാക്കിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മസൂദിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത് ചൈനയാണ്.
എന്നാല്‍ മസൂദിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാകതെ വിശ്രമമില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സെയ്യദ് അക്ബറുദ്ദീന്‍ പറഞ്ഞു. മസൂദിനെ അധികം വൈകാതെ ഐക്യരാഷ്ട്ര സഭ ആഗോളഭീകരനായി പ്രഖ്യാപിക്കുമന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അക്ബറുദീന് പറഞ്ഞു.
2016 ജനുവരി രണ്ടിന് മസൂദിന്റെ സഹോദരന് റൗഫ് അടക്കമുള്ള അഞ്ച് ഭീകരരാണ് പത്താന്‍കോട്ട് സൈനികക്യാമ്പില്‍ ആക്രമണം നടത്തിയത്. ഏഴ് സൈനികരാണ് കൊല്ലപ്പെട്ടത്.
ഭീകരപ്രവര്‍ത്തനം സംബന്ധിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ സമിതിക്കു മുന്നില്‍ മസൂദിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും അക്ബറുദീന് പറഞ്ഞു. സമിതി എത്രയും വേഗം നിലപാടെടുക്കും എന്നാണ് കരുതുന്നത്.
മസൂദിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെ വിശ്രമമില്ല, മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ അക്ബറുദീന് പറഞ്ഞു.
മസൂദിനെ ആഗോള ഭീകരരുടെ പട്ടികള്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ 15 അംഗ യുഎന്‍ രക്ഷാസമിതിയിലെ പതിനാലു രാജ്യങ്ങളും അനുകൂലിച്ചപ്പോള്‍ ചൈനയാണ് എതിര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: