കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് നാദിര്‍ഷായെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. സംഭവത്തില്‍ താനും ദിലീപും നിരപരാധിയാണെന്ന് നാദിര്‍ഷ ആവര്‍ത്തിച്ചു.
ദിലീപിനെതിരെ മൊഴി നല്കാന് തനിക്ക് പോലീസിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദമുണ്ടായിട്ടില്ല. ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ സൗഹാര്‍ദ്ദപരമായിരുന്നു. ഇക്കാര്യങ്ങളെല്ലാം കോടതിയെ അറിയിക്കും. ആലവു പോലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിനു നാദിര്‍ഷാ മാധ്യമങ്ങളോട് പറഞ്ഞു.
പള്‍സര്‍ സുനിക്ക് പണം നല്‍കിയെന്ന ആരോപണം ശരിയല്ല. സുനിയുമായി നേരിട്ട് ബന്ധമില്ല. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ നിന്ന് തനിക്ക് വന്ന ഫോണുകള്‍ സുനിയുടെതാണെന്ന് തനിക്ക് അറിയാമായിരുന്നില്ല. പിന്നീട് സുനില്‍ ആണെന്ന് പേര് പറഞ്ഞപ്പോഴാണ് ആളെ മനസ്സിലായത്. ഇക്കാര്യം ദിലീപിനെ അറിയിച്ചിരുന്നു. സുനി വിളിച്ചത് താന്‍ ദിലീപിന്റെ നിര്‍ദേശപ്രകാരം പിന്നീട് റെക്കോര്‍ഡ് ചെയ്യുകയായിരുന്നുവെന്നും നാദിര്‍ഷാ പറഞ്ഞു. ഇനി തീരുമാനിക്കേണ്ടത് പോലീസും കോടതിയുമാണ്.
രാവിലെ 10ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരുന്നു ചോദ്യം ചെയ്യല്‍. ഉച്ചയ്ക്ക് അരമണിക്കൂറോളം വിശ്രമവും നല്കി. നാലര മണിക്കൂര്‍ ചോദ്യം ചെയ്തു.
നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അതേസമയം നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഈ മാസം 28 വരെയാണ് റിമാന്‍ഡ് കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: