തിരുവനന്തപുരം: കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുന്ന ബാലാവകാശ കമ്മീഷനെതിരെ വ്യാപക പരാതി. പ്രഖ്യാപിത ലക്ഷ്യത്തിനപ്പുറം മറ്റു ചില താത്പര്യങ്ങളായണ് കമ്മീഷനെ നയിക്കുന്നതെന്നാണ് പ്രധാന പരാതി. ശ്രീകൃഷ്ണജയന്തി ദിവസം ശോഭായാത്രയില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ കേസെടുക്കാനുള്ള നീക്കം ഒടുവിലത്തേതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കുട്ടികള്‍ കൊല്ലപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്യാത്ത സംഭവങ്ങളില്‍ ഇടപെടാന്‍ തയ്യാറാകാത്ത കമ്മീഷന് അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ ഇടപെടുന്നതിനു പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കമ്മീഷന്റെ നിയന്ത്രണം വര്‍ഷങ്ങളായി ഒരു കോക്കസിന്റെ കൈകളിലാണ്. പ്രത്യേകിച്ച് ജില്ലാ കമ്മീഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത് പാതിരിമാരാണ്. അവരുടെ മതപരമായ താത്പര്യം പല വിഷയത്തിലും പ്രതിഫലിക്കും. ശോഭായാത്രയുടെ കാര്യത്തില്‍ ഇതാണ് സംഭവിച്ചത്.
മതം മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയും ചില കമ്മീഷന് അംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായി ആരോപണമുണ്ട്. സ്കൂളുകളില്‍ കുട്ടികളുടെ പേരുമാറ്റാന്‍ അധികൃതരോട് നിര്‍ദ്ദേശിച്ച കമ്മീഷന്റെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ കേസുണ്ട്. ഇല്ലാത്ത അധികാരം ഉപയോഗിച്ചായിരുന്നു ഇത് എന്നാണ് കേസ്. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് എത്തിയ മക്കളെ താന്‍ അറിയാതെ പേരുമാറ്റി സ്കൂളില്‍ ചേര്‍ക്കാന്‍ കമ്മീഷന് കൂട്ടുനിന്നു എന്നാരോപിച്ച് കൊല്ലം സ്വദേശിയാണ് കേസ് നല്‍കിയത്.
കുട്ടികള്‍ക്കെതിരായി സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന പീഡനങ്ങളെക്കുറിച്ച് പരാതി നല്കിയാല് മാനേജ്മെന്റിന്റെ മതവും രാഷ്ട്രീയവും നോക്കിയാണ് പലപ്പോഴും നടപടി. കോട്ടയത്തെ ഒരു പ്രമുഖ വിദ്യാലയത്തില്‍ തന്റെ മകന് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് പ്രവാസി മലയാളി നല്കിയ പരാതിയില്‍ രണ്ടു വര്‍ഷമായിട്ടും നടപടി എടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: