ആലപ്പുഴ: തോരാമഴയില്‍ ആലപ്പുഴ ജില്ലയില്‍ കുട്ടനാട് അടക്കമുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായത് ജനങ്ങളുടെ ദുരിതം രൂക്ഷമാക്കി. കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ കെടുതികള്‍ കുടുതല്‍ അനുഭവിക്കുന്നത് കുട്ടനാട്ടുകാരാണ്. അവിടങ്ങളില്‍ നിന്ന് മണിക്കൂറുകള്‍ക്കകം വെള്ളം കുട്ടനാട്ടിലെത്തുന്നു.
ജലനിരപ്പ് ഉയര്‍ന്നത് കര്‍ഷകരെ ആശങ്കയിലാക്കി. രണ്ടാം കൃഷിയില്ലാത്ത പാടശേഖരങ്ങള്‍ നിറഞ്ഞതു മൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നത് വര്‍ധിച്ചു. മങ്കൊമ്പ്, മുട്ടാര്‍, പുളിങ്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങളും ഇടറോഡുകളും, പുളിങ്കുന്ന് ജങ്കാര്‍ കടവ്, മങ്കൊമ്പ് ക്ഷേത്രം റോഡും പരിസരങ്ങളും, മുട്ടാര്‍-കിടങ്ങറ റോഡ്, വേഴപ്ര-തായങ്കരി റോഡ് എന്നിവിടങ്ങളിലും വെള്ളം കയറിയ നിലയിലാണ്.
പുഞ്ചകൃഷിക്കു തയാറെടുക്കുന്ന പാടശേഖരങ്ങളില്‍ പകുതിയോളം വറ്റിച്ച വെള്ളം വീണ്ടും പഴയ സ്ഥിതിയിലായി. രണ്ടാം കൃഷി ചെയ്യുന്ന പാടശേഖരങ്ങളിലെ വിളവെടുപ്പു നടക്കുന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. നദികളില്‍ ജലനിരപ്പു ക്രമാതീതമായി ഉയര്‍ന്നു.
വിളവു പൂര്‍ത്തിയായ പാടശേഖരങ്ങളില്‍ വെള്ളം നിറയുന്നതിനാല്‍ കൊയ്ത്ത് നടത്താന്‍ കഴിയാതെ നീട്ടിവയ്ക്കുകയാണ്. തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ കൃഷി പകുതി കഴിഞ്ഞ പാടങ്ങളില്‍ തൊഴിലാളികളെ ഇറക്കി ജോലി ചെയ്യിക്കാനും കഴിയുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാടകയ്ക്കു യന്ത്രം എത്തിച്ച ഇടനിലക്കാരും ബുദ്ധിമുട്ടിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: