പത്തനാപുരം: നിലയ്ക്കാതെ പെയ്യുന്ന മഴയില്‍ മലയോര മേഖലയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. ഒരാള്‍ക്ക് പരിക്ക്. പാതിരിക്കല്‍ അസ്ന മന്‍സിലില്‍ മുഹമ്മദ് ഷെരീഫ്, മുള്ളൂര്‍ നിരപ്പ് ആസാദ്, ചെമ്പനരുവി പുത്തന്‍വീട്ടില്‍ രത്നമ്മഎന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
മരുതിമരം കടപുഴകി വീണാണ് രത്നമ്മയുടെ വീട് തകര്‍ന്നത്. മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു വീണു. സംഭവ സമയത്ത് വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന രത്നമ്മ (72)യ്ക്ക് പരിക്കേറ്റു. ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലര്‍ച്ചെയാണ് പാതിരിക്കല്‍ സ്വദേശിയായ മുഹമ്മദ് ഷരീഫിന്റെ വീട് തകര്‍ന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ മുറ്റത്തേക്ക് ഇറങ്ങിയതിന് പിന്നാലെ ഭിത്തികള്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ എട്ട് പേരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. താത്ക്കാലികമായി നിര്‍മ്മിച്ച വീട്ടിലായിരുന്നു ഈ കുടുംബത്തിന്റെ താമസം. തലനാരിഴയ ക്കാണ് വലിയൊരു അപകടത്തില്‍ നിന്നും ഇവര്‍ രക്ഷപ്പെട്ടത്.
കൂടാതെ കനത്ത മഴയില്‍ മേലില, തലവൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ മിക്ക റോഡുകളും വയലുകളും വെളളത്തിലായി. കാര്‍ഷിക വിളകള്‍ മിക്കതും നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: