തിരൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് വിപിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ അറസ്റ്റില്‍. അയങ്കലം മറവഞ്ചേരി തോട്ടുപാടത്ത് അഷ്റഫ്(49) ആണ് പിടിയിലായത്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ സാബിനൂള്‍, സിദ്ദിഖ്, തുഫൈല്‍, മുഹമ്മദ് അന്‍വര്‍, മുഹമ്മദ് ഹസന്, ഒന്നാംപ്രതിയുടെ ഭാര്യയും ഗൂഢാലോചനയില്‍ പങ്കാളിയുമായ ഷാഹിദ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇതില്‍ സാബിനൂള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുക്കുകയും ബാക്കിയുള്ളവര്‍ ഗൂഢാലോചന നടത്തിയവരുമാണ്. കേസില്‍ ഏഴുപേര്‍ ഇതുവരെ പിടിയിലായിട്ടുണ്ട്.
ആഗസ്റ്റ് 24ന് രാവിലെ ഏഴരയോടെയാണ് വിപിന്‍ കൊല്ലപ്പെടുന്നത്. വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന വിപിനെ തിരൂരിനടുത്ത് ബി.പി അങ്ങാടി പുളിഞ്ചോട് വെച്ച് ഒരുസംഘം ആക്രമിച്ചു. പ്രാണരക്ഷാര്‍ത്ഥം റോഡിലൂടെ ഓടിയ വിപിനെ 50 മീറ്ററോളം പിന്തുടര്ന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: