കൊച്ചി : ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ബിസിസിഐ ഡിവിഷന് ബെഞ്ചിന് അപ്പീല്‍ സമര്‍പ്പിച്ചു.ഹര്‍ജി അടുത്ത ദിവസം പരിഗണിച്ചേക്കും. ശ്രീശാന്ത് നല്കിയ ഹര്‍ജി പരിഗണിച്ച് ഓഗസ്റ്റ് ഏഴിനാണ് സിംഗിള്‍ ബെഞ്ച് ആജീവനാന്ത വിലക്ക് റദ്ദാക്കിയത്.
തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും ഇതു റദ്ദാക്കിയ തീരുമാനം നിയമപരമല്ലെന്നും ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റി നല്കിയ ഹര്‍ജിയില്‍ പറയുന്നു. വിലക്കിനെതിരായ അപ്പീല്‍ ഹൈക്കോടതിക്ക് പരിഗണിക്കാനാവില്ല. അച്ചടക്ക നടപടിയെടുക്കും മുമ്പ് ശ്രീശാന്തിനു പറയാനുള്ളത് സമിതി കേട്ടിരുന്നു. ശ്രീശാന്തിനെതിരെ ഈ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കോടതി റദ്ദാക്കിയെന്ന കാരണത്താല്‍ അച്ചടക്ക നടപടി റദ്ദാക്കാനാവില്ല.
ക്രിമിനല്‍ കേസില്‍ നിന്ന് ശ്രീശാന്തിനെ ഒഴിവാക്കിയതിനെതിരെ അപ്പീല്‍ നിലവിലുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: