കോഴിക്കോട്: സംബോധ് ഫൗണ്ടേഷന് മുഖ്യാചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതിയുടെ ഹരിതാര്‍ദ്ര സാന്ത്വനയാത്ര കോഴിക്കോട്ട്. നടനും വൈല്‍ഡ് ലൈഫ് ഫോട്ടാഗ്രാഫറുമായ എ. പ്രശോഭാണ് യാത്രാക്യാപ്റ്റന്‍. ബ്രഹ്മചാരി പ്രണവ് ചൈതന്യ, ബ്രഹ്മചാരി സുവേദ് ചൈതന്യ തുടങ്ങിയവര്‍ മുഴുവന്‍ സമയ യാത്രാ സംഘാംഗങ്ങളാണ്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 ദിവസങ്ങളിലായാണ് യാത്ര നടക്കുന്നത്.
ഭൂമിയെക്കുറിച്ചും മണ്ണിനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും മാത്രമാണ് യാത്രയില്‍ പറയുന്നത്.
രാവിലെ പതിനൊന്നോടെ കോഴിക്കോട് സാമൂതിരി ഹയര്‍സെക്കണ്ടറി സ്കൂളിലെത്തിയ സ്വാമിയെയും സംഘത്തെയും സ്വീകരിക്കാന്‍ പരിസ്ഥിതി ക്ലബ് അംഗങ്ങളും അദ്ധ്യാപകരും കാത്തുനില്ക്കുകയായിരുന്നു. അല്പസമയം സ്വാമി കുട്ടികളുമായി സംവദിച്ചു.
കവിതകളും കഥകളും ചേര്‍ത്ത് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ഒരു ചെറിയ പ്രഭാഷണം. കുട്ടികള്‍ക്കായി തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനം. തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പം വൃക്ഷത്തൈനടല്‍. അതുവരെ പെയ്തിരുന്ന മഴ അല്പസമയം മാറിനിന്നു. സ്കൂള്‍ പരിസ്ഥിതി ക്ലബ് പ്രവര്‍ത്തകര്‍ നക്ഷത്രവനത്തിനായി തയ്യാറാക്കിയ സ്ഥലത്ത് സ്വാമി കടമ്പുവൃക്ഷത്തൈനട്ടു.
കുട്ടികളും ഒപ്പം കൂടി. ഓരോ നക്ഷത്രത്തില്പ്പെട്ടവര് അവര്‍ക്ക് അനുയോജ്യമായ വൃക്ഷത്തൈകള്‍ നട്ടു. സ്കൂള്‍ പ്രധാനാദ്ധ്യാപകന് വി. ഗോവിന്ദന്, പരിസ്ഥിതി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ അദ്ധ്യാപിക കെ.സി. ദുര്‍ഗ്ഗ, അദ്ധ്യാപിക കെ.സി. വൃന്ദ, ക്ലബ് അംഗങ്ങളായ അശ്വന്ത്, പ്രണവ്, അഭിരാം, മന്യ, പ്രിയകാവേരി തുടങ്ങിയവര്‍ നേതൃത്വം നല്കി. ഇന്ന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് യാത്രയുടെ സമാപന സമ്മേളനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: