ഇരിട്ടി: സംസ്ഥാനത്തെ വിവിധമേഖലകളിലെന്നപോലെ ഇരിട്ടിയിലും മലയോര മേഖലയിലും കനത്ത മഴ തുടരുന്നു. ഇന്നലെ രാവിലെ മഴയ്ക്ക് അല്‍പ്പം ശമനം വന്നെങ്കിലും ഉച്ചക്ക് ഒരു മണിയോടെ വീണ്ടും ശക്തിപ്പെട്ടു. മലയോരമേഖലയില്‍ തോടുകളും പുഴകളും കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് നിരവധി പാലങ്ങള്‍ വെള്ളത്തിനടിയിലായി. ഉളിക്കലിനടുത്ത വട്ട്യാംതോട്, മണിക്കടവ്, മാട്ടറ, വയത്തൂര് പാലങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതത്തിന് തടസ്സം നേരിട്ടു. കെഎസ്ടിപി റോഡ് നവീകരണം തുടരുന്ന തലശേരി വളവുപാറ റോഡില്‍ കീഴൂര്‍ കാമ്യാടിനടുത്ത് മണ്ണും വീടിന്റെ മതിലും ഇടിഞ്ഞ് വീണ് വീട് തകര്‍ച്ചയിലായി. ടി.കെ.പവിത്രന്റെ വീടാണ് ഏതുനേരവും ഇടിഞ്ഞുവീഴുന്ന അവസ്ഥയിലായത്. പാത വളവുനിവര്‍ത്തി വീതികൂട്ടുന്ന പ്രവൃത്തി നടക്കുകയാണിവിടെ. കുന്നിടിച്ച് റോഡ് ഭാഗം കഴിഞ്ഞ ദിവസം നിരപ്പാക്കിയിരുന്നു. മഴയില്‍ വീടിന്റെ മുന്‍ഭാഗത്തെ മണ്ണും മതിലുമാണ് ഇടിഞ്ഞു വീണത്. ഇതോടെ മുറ്റവും വരാന്തയും അടക്കം വിള്ളല്‍ വീണ് തകര്‍ച്ചയിലായി. കെഎസ്ടിപി അധികൃതരെത്തി വീട് പരിസരം കെട്ടി സുരക്ഷിതമാക്കുമെന്ന് അറിയിച്ചു. മഴത്തുടര്ച്ചയില് പ്രവൃത്തി തുടരാന്‍ പറ്റാത്ത സ്ഥിതിയുണ്ട്. പെരിങ്കരിയിലെ ചെങ്ങണശേരി തോമസിന്റെ വീട്ടു മതില് പൂര്‍ണമായി ഇടിഞ്ഞ് റോഡ് വക്കിലേക്ക് വീണു. വീടും തകര്‍ച്ചയിലാണ്.
തിങ്കളാഴ്ച വൈകുന്നേരം കീഴ്പ്പള്ളി അത്തിക്കല്‍ മേഖലയില്‍ വീശിയടിച്ച കാറ്റിലും മഴയിലും വീടുകള്‍ക്കും വിളകള്‍ക്കും നാശം സംഭവിച്ചു. അത്തിക്കല്‍ കുഞ്ഞിരാമന്, അത്തിക്കല്‍ വത്സന് എന്നിവരുടെ വീടുകള്‍ കാറ്റില്‍ മരം വീണ് തകര്‍ന്നു. അത്തിക്കലിലെ ഗോപി, ജനാര്ദ്ദനന് എന്നിവരുടെ റബ്ബര്‍, തേക്ക് മരങ്ങള്‍ കാറ്റില്‍ പൊട്ടിവീണും കടപുഴകി വീണും നശിച്ചു. മരംവീണ് വെദ്യുതി ലൈനുകള്‍ തകര്‍ന്നതിനാല്‍ മേഖലയിലെ വൈദ്യുതി ബന്ധവും താറുമാറായി .
പല മേഖലയിലും ഉരുള്‍പൊട്ടല്‍ ഭീതിയിലാണ്. ഇരിട്ടി, ബാവലി പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. തലശേരി-ബംഗളൂരു പാതയില്‍ മാക്കൂട്ടം പെരുമ്പാടി ചുരം റോഡ്, ഇരിട്ടി പാലം പരിസരത്തെ കുന്ന് എന്നിവിടങ്ങളില്‍ നീര്‍ച്ചാലുകള്‍ ശക്തമായി. അന്തര്‍സംസ്ഥാനപാത കുന്നിടിച്ചില്‍ ഭീഷണിയിലാണ്. കുടക് വനമേഖലകളിലും മഴ ശക്തമാണ്. ഇരിട്ടി ഭാഗങ്ങളിലെ മലയോരഗ്രാമീണ മേഖലയിലേക്കുള്ള ബസ് സര്‍വീസുകളില്‍ പലതും നിര്‍ത്തിവച്ചു.
സര്‍ക്കാര്‍ മുന്‍കരുതല്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഇരിട്ടി താലൂക്കാഫീസില്‍ മഴക്കെടുതി നിരീക്ഷിക്കാന്‍ റെവന്യു ഉന്നതതല വിഭാഗം സംവിധാനമൊരുക്കി. വില്ലേജാഫീസുകളില്‍ ഗ്രാമതല വിവരങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചതായി താസില്ദാര് കെ.കെ.ദിവാകരന് അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലും ജില്ലയിലെ ആദിവാസി കോളനികളിലും മഴ ദുരിതം നിരീക്ഷിച്ച് ഉടന്‍ സഹായമെത്തിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: