ഓട്ടോറിക്ഷ പിടിച്ചെടുത്തുമറയൂര്: ചന്ദനം കടത്താനുപയോഗിച്ചിരുന്ന ഓട്ടോറിക്ഷ വനം വകുപ്പ് ഉദ്യോഗസ്ഥര്പിടികൂടി. ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ വച്ച് ഒരാഴ്ച മുന്‍പ് വനം-എക്സൈസ് വകുപ്പ് അധികൃതര്‍ പിടികൂടിയ മൂന്നംഗ സംഘത്തിലെ പ്രധാനി കാന്തല്ലൂര്‍ പെരടിപ്പള്ളം സ്വദേശി ബി വിജയകുമാറിന്റെ ഓട്ടോ റിക്ഷയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
തേനിയില്‍ നിന്നും മൂന്നാറിലേക്ക് ചന്ദനം കയറ്റുവാന്‍ വരുന്ന വഴിയാണ് ബോഡിമെട്ടില്‍ വച്ച് മൂന്നംഗ സംഘം അന്ന് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഹോണ്ടസിറ്റി കാറിന്റെ പിന് സീറ്റിനടിയിലെ രഹസ്യ അറയില്‍ നിന്നാണ് ചന്ദന ചീളുകള്‍ ലഭിച്ചത്.
പെരടിപ്പള്ളംസ്വദേശി ബി. വിജയകുമാര്‍, ആണ്ടിപ്പെട്ടി സ്വദേശി വിജകുമാര്‍, തിരിപ്പൂര് സ്വദേശി കൃഷ്ണന് എന്നിവരെയും കാറും കസ്റ്റഡിയില്‍ എടുത്ത് കാന്തല്ലൂര്‍ വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഒരു ലോഡ് ചന്ദനം മൂന്നാറില്‍ നിന്നുംതേനിയില് എത്തിച്ച് രതീഷ് എന്നയാള്‍ക്ക് കൈമാറിയതായി ബി വിജകുമാര്‍ മൊഴി നല്‍കിയത്.
കാന്തല്ലൂര്‍ മേഖലയില്‍ നിന്നും പെരടിപ്പള്ളം കേന്ദ്രീകരിച്ച് പെരടിപ്പള്ളം സ്വദേശി ശേഖര്‍ സ്ഥിരമായി ചന്ദനം ശേഖരിച്ചു വരുന്നതായും, ഒള്ളവയല്‍, ചിലന്തിയാര്‍ വഴി മൂന്നാറില്‍ തലച്ചുമടായും ഓട്ടോറിക്ഷയിലും പല തവണ കടത്തിയതായിയും ബി വിജയകുമാര്‍ മൊഴി നല്‍കിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചന്ദനം കടത്താന്‍ ഓട്ടോ റിക്ഷയും ഉപയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: