കോട്ടയം: ശക്തമായ കാലവര്‍ഷത്തില്‍ രണ്ടാം കൃഷിക്ക് വന്‍ നാശം. ഇരുനൂറോളം ഹെക്ടര്‍ നെല്‍കൃഷിയാണ് വെളളത്തിലായത്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. വിളവെടുപ്പിന് പാകമായിക്കൊണ്ടിരുന്ന നെല്ലാണ് വെള്ളത്തിലായത്. അയ്മനം, ആര്‍പ്പുക്കര, തിരുവാര്‍പ്പ്, കല്ലറ, മേഖലകളിലാണ് നാശം കൂടുതല്‍. പാടശേഖരങ്ങളില്‍ മടവീഴ്ച ഭീഷിണിയുമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച് മഴയ്ക്ക് ശക്തി കുറഞ്ഞെങ്കിലും പ്രളയക്കെടുതി തുടരുകയാണ്. തിരുവാര്‍പ്പ്, അതിരുമ്പുഴ എന്നിവടങ്ങളില്‍ പുതിയതായി ഓരോ ക്യാമ്പുകള്‍ കൂടി തുടങ്ങി. രണ്ടാം കൃഷി ചെയ്ത കര്‍ഷകര്‍ക്ക് കാലവര്‍ഷം കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഏക്കറിന് 35,000 രൂപ ചെലവഴിച്ചാണ് കൃഷിയിറക്കിയത്. പലപാടശേഖരങ്ങളിലും നെല്്ച്ചെടികള് വീണുരിക്കുകയാണ്. വെളളത്തില്‍ പൂര്്ണ്ണമായ നെല്‍ച്ചെടികള്‍ ഉപേക്ഷിക്കുകയോ നിവൃത്തിയുള്ളു. കൊയ്്ത് എടുക്കാവുന്ന നെല്ല് ലഭിച്ചാല്‍ പോലും അതില്‍ ജലാംശം കൂടുതലയായിരിക്കും. ഈ സാഹചര്യത്തില്‍ യഥാര്‍ഥ വില കര്‍ഷകര്‍ക്ക് ലഭിക്കില്ല.
ഹൈറേഞ്ച് മേഖലയില്‍ ഇന്നലെയും കനത്ത മഴയായിരുന്നു. കിഴക്കന്‍ വെള്ളത്തള്ളല്‍ വരും ദിവസങ്ങളില്‍ ശക്തമാകുമെന്നാണ് കണക്കാക്കുന്നത്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. തിരുവാര്‍പ്പ് ഗവ.യു.പി സ്കൂള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. ആലപ്പുഴ – ചങ്ങനാശേരി റോഡില്‍ കിടങ്ങറ മുതല്‍ മനയ്ക്കചിറ വരെയുള്ള റോഡില്‍ വെള്ളം കയറി. കനാലും റോഡും ചിലയിടത്ത് ഒരേ നിരപ്പിലാണ്. എ.സി റോഡില്‍ വെളളക്കെട്ട് മൂലം വാഹനങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് സഞ്ചരിക്കുന്നത്.
ജില്ലയില്‍ ഏഴ് ദുരിതാശ്വസ ക്യാമ്പുകളിലായി 156 പേരാണ് കഴിയുന്നത്.കിടങ്ങൂര്‍ ,ചെങ്ങളം സൗത്ത്, തിരുവാര്‍പ്പ് , ആര്‍പ്പുക്കര, മണര്‍കാട്, പെരുമ്പായിക്കാട് എന്നിവടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
കടുത്തുരുത്തി: കനത്ത മഴയില്‍ കടുത്തുരുത്തി ജലവിഭവ വകുപ്പ് ഓഫീസ് വെള്ളത്തിലായി. കടുത്തുരുത്തി ചുള്ളിത്തോടിന് സമീപം സ്ഥിതി ചെയ്യുന്ന ജലവിഭവ വകുപ്പിന്റെ ഓഫീസാണ് രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ വെള്ളത്തിനടിയിലായത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനവും പ്രതിസന്ധിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: