ബാലുശ്ശേരി: ഗ്രാമപ്രദേശങ്ങളും മയക്കുമരുന്ന് മാഫിയകളുടെ പിടിയില്‍. നിരോധിത മയക്കുമരുന്നുമായി ് കരുമല ഉപ്പുംപ്പെട്ടിയില് നിന്നും യുവാവ് പിടിയിലായതോടെയാണ് ഗ്രാമപ്രദേശങ്ങളിലും മയക്കുമരുന്ന് മാഫിയ സജീവമാണെന്ന വിവരം എക്സൈസ് സംഘത്തിന് ലഭിച്ചത്.
ശിവപുരം താന്നിക്കല്‍ ശരത്ത് (22)നെയാണ് മൂന്ന് ഗ്രാം മയക്കുമരുന്നുമായി ബാലുശ്ശേരി എക്സൈസ് ഇന്‍പെക്ടര്‍ ആര്.എന്‍. ബൈജുവും സംഘവും ഇന്നലെ രാവിലെ അറസ്റ്റ്ചെയ്തത്. ബാഗ്ലൂരില്‍ നിന്നും മാരകമായ നിരോധിത മയക്കുമരുന്ന് കൊണ്ടുവന്ന് യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എത്തിച്ചുകൊടുക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. നാഡിഞരമ്പുകളെ മാരകമായി ബാധിക്കുന്ന മെത്തലിന്‍ ഡയോക്സി ഫിനിത്താലമി എന്ന മാരക മയക്കുമരുന്നാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഒരുഗ്രാമിന് അയ്യായിരം രൂപവരെ വിലവരുന്ന മയക്കുമരുന്ന് ബാഗ്ലൂര്, ഗോവ, എന്നിവിടങ്ങളില്‍ നിന്നാണ് നേരത്തെ പിടികൂടിയത്.
ഗ്രാമപ്രദേശങ്ങളിലും ഇതിന് ആവശ്യക്കാര്‍ ഉണ്ടെന്നറിഞ്ഞത് ആശങ്കസൃഷ്ടിച്ചിട്ടുണ്ട്. റെയ്ഡില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.പി സുധാകരന്, പ്രിവന്റീവ് ഓഫീസര്‍മാരായ എ.ജി. തമ്പി, വി.പി. മനോജ്, സിവില്‍ എക്സൈസ് ഓഫീസര്‍ സി.പി. ഷാജു, കെ.കെ. ശിവകുമാര്‍, എ.പി. അനീഷ്കുമാര്‍, എന്‍.പി. വിവേക്, മനീഷ് ഡ്രൈവര്‍ പി.കെ. കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. ശരത്തിനെ വടകര എന്‍ഡിപിഎസ് കോടതി റിമാന്റ്ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: