‘ജന്മഭൂമി’യില്‍ ക്യാപ്റ്റന്‍ കെ. വേലായുധന്, കണ്ണഞ്ചേരിയുടെ കത്ത് (15/9/17)വായിച്ചപ്പോള്‍ എനിക്കേറെ ദുഃഖമുണ്ടായി. എന്നാല്‍ ക്യാപ്റ്റന്‍ തന്റെ കത്തില്‍ ഇന്നും പാക്കിസ്ഥാന്റെ തടവറയില്‍ കഴിയുന്ന ഫ്ളൈറ്റ് ലെഫ്റ്റനന്റ് മുരളീധരന്റെ മോചനത്തിനായി ഇതിനുമുന്‍പ് ഏതെങ്കിലും പത്രമാധ്യമത്തിലൂടെ കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ ഇക്കാര്യം എത്തിച്ചിട്ടുണ്ടോയെന്ന് സൂചിപ്പിക്കുന്നില്ല.
ടോം ഉഴുന്നാലിലിന്റെ മോചനം സാധ്യമാക്കിയതുപോലെ മുരളീധരനെപ്പോലുള്ള 1965/1971 യുദ്ധത്തിലെ 54 ധീരസായുധ സേനാംഗങ്ങളെയും പാക്കിസ്ഥാന്റെ തടവറകളില്‍നിന്ന് മോചിപ്പിക്കാന്‍ ഭാരത സര്‍ക്കാര്‍ ശ്രമിക്കണമെന്ന ക്യാപ്റ്റന്റെ അഭ്യര്‍ത്ഥന വൈകിയില്ലേയെന്ന് ആര്‍ക്കും തോന്നും.
ഈ യുദ്ധതടവുകാരെ മോചിപ്പിക്കാന്‍ ‘ജന്മഭൂമി’ക്ക് വല്ലതും ചെയ്യുവാന്‍ കഴിയുമോ?” എന്ന അദ്ദേഹത്തിന്റെ ചോദ്യം ‘ജന്മഭൂമി’യുടെ ഒരു അഭ്യുദയകാംക്ഷിയായ ഞാന്‍ ഏറ്റെടുത്ത്, കേന്ദ്രമന്ത്രിസഭയിലെ മന്ത്രിമാരുമായി നല്ല ബന്ധമുള്ള, എറണാകുളം സ്വദേശിയായ, ബിജെപിയുടെ ഉത്തരവാദിത്വമുള്ള ഒരു പ്രവര്‍ത്തകനുമായി ചര്‍ച്ച നടത്തുകയും കഴിയുന്നതും വേഗത്തില്‍ ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയുമുണ്ടായി. ഇതിനു സദ്ഫലം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം; പ്രാര്‍ത്ഥിക്കാം.
വാ. ലക്ഷ്മണപ്രഭു,
എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: