ചാരുംമൂട്(ആലപ്പുഴ): വെറ്റിലക്കൃഷി ജീവിതോപാധിയായി സ്വീകരിച്ച ഭൂരിപക്ഷം കര്‍ഷകരും വിലത്തകര്‍ച്ചയെത്തുടര്‍ന്ന് കൃഷിവിട്ടൊഴിയുന്നു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഒരു കെട്ട് വെറ്റിലയ്ക്ക് 220രൂപ മുതല്‍ 240 വരെ വില കര്ഷകന് കിട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പത്ത് രൂപയിലേക്ക് വില കുത്തനെ ഇടിഞ്ഞു.
കടംവാങ്ങിയും വായ്പ എടുത്തുമാണ് കര്‍ഷകര്‍ വെറ്റിലക്കൃഷി നടത്തിയത്. കാലാവസ്ഥ ചതിച്ചതും അന്യസംസ്ഥാനങ്ങളില്‍ നിന്ന് വെറ്റില കൂടുതല്‍ എത്തിയതും കര്‍ഷകര്‍ക്കു വിനയായി. വെറ്റില പറിച്ച് കെട്ടുകളാക്കി വിപണിയില്‍ എത്തിക്കാന്‍ ഒരു ദിവസം ശരാശരി ആയിരം രൂപ വേണ്ടിവരുമെന്ന് കര്‍ഷകര്‍ പറയുന്നു.
വെറ്റിലയ്ക്ക് താങ്ങുവില നിശ്ചയിക്കുന്നതിനോ കച്ചവടത്തില്‍ ഇടപെടുന്നതിനോ കൃഷിഭവനും പഞ്ചായത്തുകളും ശ്രമിക്കുന്നില്ല. ഏറ്റവും കൂടുതല്‍ വെറ്റിലകര്ഷകര് ഉള്ള പാലമേല്‍ പഞ്ചായത്തില്‍ ഇരുനൂറിലധികം കര്‍ഷകര്‍ കൃഷി നടത്തിയിരുന്നു. എന്നാല്‍ കുത്തനെ വില താഴ്ന്നതിനാല്‍ ഇവരില്‍ ഭൂരിഭാഗം പേരും മറ്റ് ജീവനോപാധികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: