തിരുവനന്തപുരം: ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധിച്ച വിഷയത്തില്‍ റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്(ആര്‍സിസി) പിഴവുണ്ടായിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തല്‍. ദാതാവില്‍ നിന്നു രക്തം സ്വീകരിച്ചപ്പോള്‍ വിന്‍ഡോ പീരീഡില്‍ രോഗബാധ ഉണ്ടായതാകാമെന്നാണ് നിഗമനം.
ജോയിന്റ് ഡിഎംഇയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ആര്‍സിസിക്ക് അനുകൂലമാണ്. രക്തം നല്‍കിയവരുടെ രക്തം വീണ്ടും പരിശോധിക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
വിന്‍ഡോ പീരീഡില്‍ രോഗബാധ കണ്ടെത്താനുതകുന്ന ആത്യാധുനിക ന്യൂക്ലിക് ആസിഡ് പരിശോധന ആര്‍സിസിയിലും സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോേളജ് ആശുപത്രികളിലും ലഭ്യമാക്കണമെന്ന ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അതേസമയം, രക്തം നല്കിയ ആളുകളെ തിരിച്ചറിഞ്ഞ് അവരുടെ രക്തമെടുത്ത് പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: