തലശ്ശേരി: നിരോധിച്ച പുകയില ഉല്പന്നങ്ങളുടെ വന്‍ശേഖരം തലശ്ശേരി എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്? ഒരാളെ അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് ഗവ. ഹൈസ്കൂളിന് സമീപത്തെ റാബി ഹൗസില്‍ കെ.കെ.നൗഫല്‍ (46) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് കടല്‍ പാലത്തിന് സമീപത്തെ ഗോഡൗണില്‍ നിന്ന് 8276 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി നൗഫല്‍ പിടിയിലായത്.ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വി.വി.സുരേന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ മനോഹരന് പയ്യനും സംഘവുമാണ് പരിശോധന നടത്തിയത്. പ്ലാസ്റ്റിക് സഞ്ചികളിലും ചാക്കുകളിലും സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉല്പന്നങ്ങള്, ഹന്‍സ് 3390 പാക്കറ്റ്, കൂള്‍, ലിപ് 3042 പാക്കറ്റ്, ചൈനികൈനി 204 പാക്കറ്റ്, ജ്യൂസി മിനിസ്റ്റഫ് 240 പാക്കറ്റ്, മധു 300, പരാഗ് 9000 ന്റെ 500 പാക്കറ്റ് എന്നിവയാണ് പിടികൂടിയത്. മംഗളുരുവില്‍നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം തലശ്ശേരിയില്‍ എത്തിച്ച പുകയില ഉല്പന്നങ്ങള് ചില്ലറ വില്പന നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. തലശ്ശേരി എക്സൈസ് റേഞ്ച് നടത്തിയ സമീപകാലത്തെ ഏറ്റവും വലിയ പുകയില ഉല്പന്ന വേട്ടയാണിത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വില്പനക്ക്? എത്തിച്ച് കൊടുക്കലാണ് ഇയാളുടെ രീതി. മംഗളുരുവിലെ വന്‍കിട ലഹരിവില്പനക്കാരുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ യു. ഷെനിത്ത്രാജ്, കെ.കെ.സമീര്‍, ലെനിന്എഡ്വേര്ഡ്, ഷാഡോ ടീമംഗം പി.ജലീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: