കൊച്ചി: ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനത്തിന് പാക്കിസ്ഥാനിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സിപിഎം ക്ഷണം. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ 23നും 24നുമാണ് സമ്മേളനം.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്മാന്. പാക്കിസ്ഥാനില്‍ നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പാക്കിസ്ഥാന്, അവാമി വര്‍ക്കേഴ്സ് പാര്‍ട്ടി എന്നിവയ്ക്കാണ് ക്ഷണമുള്ളത്.
എന്നാല്‍ സംസ്ഥാനത്തെ എല്‍ഡിഎഫിന്റെ ഘടക കക്ഷികളില്‍ നിന്ന് സിപിഐക്ക് മാത്രമാണ് ക്ഷണമുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ പാകിസ്ഥാനില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കുള്ള വിസ അനുവദിച്ചിട്ടില്ല.
ഇന്ത്യയിലെ മറ്റ് ഇടതുപക്ഷ പാര്‍ട്ടികളെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പാക്കിസ്ഥാന് പുറമേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ശ്രീലങ്ക, ജനത വിമുക്തി പെരുമുന, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്സ്സിറ്റ് ലെനിനിസ്റ്റ്, മാവോയിസ്റ്റ്) തുടങ്ങിയ ദക്ഷിണേഷ്യന്‍ പാര്‍ട്ടികള്‍ പങ്കെടുക്കും.
വ്യത്യസ്ത പാര്‍ട്ടികളില്‍ നിന്നായി മുപ്പതോളം പ്രമുഖ നേതാക്കളാണ് സമ്മേളനത്തിനെത്തുന്നത്. 23ന് രാവിലെ 10ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
പത്രസമ്മേളനത്തില്‍ പരിപാടിയെക്കുറിച്ച് വിശദീകരിച്ച കോടിയേരി, വിഎസ് അച്യുതാനന്ദന്റെ പങ്കാളിത്തത്തെക്കുറിച്ച് ഒട്ടും ഗൗരവമില്ലാതെയാണ് മറുപടി നല്‍കിയത്. വിഎസ് പങ്കെടുക്കുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ഉദ്ഘാടന ചടങ്ങിനുണ്ട്, മറ്റു ബുദ്ധിമുട്ടൊന്നും ഇല്ലെങ്കില്‍ പങ്കെടുത്തേക്കും എന്ന മട്ടിലായിരുന്നു പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: