ചെന്നൈ: കൂടംകുളത്ത് ആണവ നിലയം സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.ആണവ നിലയത്തിന്റെ പരിസ്ഥിതി ആഘാതം സംബന്ധിച്ചു സുന്ദരം എന്ന വ്യക്തി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണു ഹൈക്കോടതി മധുര ബെഞ്ചിന്റെ വിധി.നിലയത്തിന് സമീപം സ്കൂളുകളും ആസ്പത്രികളും സ്ഥാപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.. ആണവ നിലയത്തിനു സുരക്ഷാ ഭീഷണിയില്ലെന്നും സുനാമിയെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നും കോടതി നിരീക്ഷിച്ചു.. കൂടാതെ കൂടംകുളം ആണവ പദ്ധതി സംബന്ധിച്ച എല്ലാ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടുകളും പൊതുജനങ്ങള്‍ക്കു ലഭ്യമാക്കണം. നിലയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടു തദ്ദേശ വാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും സംശയങ്ങള്‍ ദൂരീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: