ചേര്‍ത്തല: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍ വിമതനായി മത്സരിച്ച പ്രദേശിക നേതാവിനെ ഉള്‍പ്പെടെ സിപിഎമ്മില്‍ തിരിച്ചെടുത്തു. പഞ്ചായത്തംഗം എന്‍. ശശിധരന് അടക്കം ഏഴു പേരെയാണ് തിരിച്ചെടുത്തത്.
സിപിഎം അരൂര്‍ ഏരിയാകമ്മിറ്റിക്കു കീഴിലെ വയലാര്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയിലാണ് ഇവരെ ഉള്‍പ്പെടുത്തിയത്. പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടന്ന് ജില്ലാ നേതൃത്വം ഇവരെ തിരികെയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന ലോക്കല്‍ കമ്മിറ്റിയോഗം തീരുമാനം അംഗീകരിച്ചു.
ഇവരുടെ തിരിച്ചുവരവ് പ്രാദേശിക നേതൃത്വത്തിന് തിരിച്ചടിയായതായാണ് വിലയിരുത്തല്‍. സിപിഎം സിപിഐ ധാരണ പ്രകാരം നവംബറില്‍ പ്രസിഡന്റു സ്ഥാനം സിപിഎമ്മിനു ലഭിക്കേതാണ്. തുടക്കം മുതലേ ഭരണസമിതിയെ സഹായിക്കുന്ന ശശിധരന്റെ നിലപാടുകളാണ് പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവിന് കളമൊരുക്കിയത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ ശശിധരനെ പിന്തുണച്ചെങ്കിലും പിന്നീട് സിപിഐയുമായുള്ള ധാരണ പ്രകാരം ഇയാളോട് മല്‍സരരംഗത്ത് നിന്ന് പിന്തിരിയണമെന്ന് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. പ്രചരണ രംഗത്തു സജീവമായശേഷം അവസാനഘട്ടത്തില്‍ സിപിഐക്കു വേണ്ടി പിന്മാറാന് ശശിധരന് തയാറാകാതെ വന്നതാണ് നടപടിക്കു കാരണമായത്.
സിപിഐയുടെ പ്രതിനിധിയെ മറികടന്നാണ് ശശിധരന് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചത്. പാര്‍ട്ടിക്കെതിരെ മല്‍സരിച്ച് വിജയിച്ച ശശിധരനെ തിരിച്ചെടുത്തതിനെതിരെ ഒരു വിഭാഗംപ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ തീരുമാനത്തിനെതിരെ സംസ്ഥാന നേതാക്കളെ ഇവര്‍ സമീപിക്കാന്‍ ഒരുങ്ങുന്നതായാണ് വിവരം. പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍ ഇതിന്റെ അലയൊലികള്‍ ഉയരുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: