കണ്ണൂര്‍: കണ്ണൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി വിദ്യാര്‍ഥികളുടെ ബിരുദദാനചടങ്ങ് 22ന് നടക്കുമെന്ന് നിഫ്റ്റ് ഡയറക്ടര്‍ ഡോ.എന്‍.ഇളങ്കോവന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യവസായവകുപ്പ് സെക്രട്ടറി സഞ്ജയ് കൗള്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. വൈകീട്ട് 3.30 ന് ധര്‍മ്മശാല നിഫ്റ്റ് ക്യാമ്പസിലാണ് ചടങ്ങ്. ഏഴ് ബാച്ചുകളില്‍ നിന്നായുള്ള 210 വിദ്യാര്‍ഥികളുടെ ബിരുദദാനചടങ്ങാണ് വെള്ളിയാഴ്ച നടക്കുന്നത്. പറശ്ശിനിക്കടവ് ഹയര്‍സെക്കന്ററി സ്കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ബിരുദദാനചടങ്ങ് കാണാനുള്ള അവസരമൊരുക്കും. ഉന്നതവിദ്യാഭ്യാസ സാധ്യതകള്‍ കുട്ടികളിലേക്കെത്തിക്കാനും അവര്‍ക്ക് പ്രചോദനമേകാനുമാണിത്. ചടങ്ങില്‍ മദര്‍ലാന്റ് ജോയിന്റ് വെന്‍ച്യുര്‍ െ്രെപവറ്റ് ലിമിറ്റഡ് സ്ഥാപകനും ക്രിയേറ്റീവ് ഹെഡ്ഡുമായ വി.സുനില്‍, പി.കെ.ശ്രീമതി എം.പി, ജെയിംസ് മാത്യു എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. നിഫ്റ്റിലെ ആറാമത്തെ ബിരുദദാനചടങ്ങാണിത്. ചടങ്ങിന് മുന്നോടിയായി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ഡിസൈന്‍ ചെയ്ത തുണിത്തരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഫാഷന്‍ ഷോയും സംഘടിപ്പിച്ചിരുന്നു. 2008ലാണ് കണ്ണൂരില്‍ നിഫ്റ്റ് തുടങ്ങിയത്. 2011 ല്‍ ധര്‍മ്മശാലയിലെ പുതിയ ക്യാമ്പസിലേക്ക് മാറി. നിലവില്‍ ഏഴ് കോഴ്സുകളാണ് ഇവിടെയുള്ളത്. തുടക്കത്തില്‍ 51 വിദ്യാര്‍ഥികളുണ്ടായിരുന്ന സ്ഥാപനത്തില്‍ ഇപ്പോള്‍ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 717 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. 30 ഫാക്കല്‍റ്റികളും 20 ഗസ്റ്റ് ഫാക്കല്റ്റികളുണ് ഇവിടെയുള്ളത്. ംംം.ിശള.േമര.ശി/സമിിൗൃ എന്ന വെബ്സൈറ്റില്‍ നിന്ന് നിഫ്റ്റിലെ കോഴ്സുകളെക്കുറിച്ചും പഠനരീതികളെക്കുറിച്ചും കൂടുതല്‍ അറിയാം. വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫസര്‍മാരായ ആര്.എസ്.ജയദീപ്, അഭിലാഷ് ബാലന്, പി.എ.മുഹമ്മദ് അന്‍സാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: