തളിപ്പറമ്പ്: 12 ദിവസം നീളുന്ന പെരിഞ്ചല്ലൂര്‍ സംഗീത സന്ധ്യക്ക് ഇന്ന് തുടക്കമാകും. ആധുനിക തളിപ്പറമ്പിന്റെ ശില്‍പ്പി എന്നറിയപ്പെടുന്ന കമ്പനി സ്വാമിയുടെ സ്മരണക്കായി തളിപ്പറമ്പ് ബ്രാഹ്മണസമൂഹം ട്രസ്റ്റ് കഴിഞ്ഞവര്‍ഷം മുതലാണ് നവരാത്രി സംഗീതോത്സവം ആരംഭിച്ചത്. തളിപ്പറമ്പിനെ സംഗീതസാന്ദ്രമാക്കാന്‍ പെരിഞ്ചല്ലൂര്‍ സംഗീതസഭ ഒരുക്കുന്ന നവരാത്രി സംഗീതോത്സവം ഒക്ടോബര്‍ 2 വരെ തുടരും. രാജരാജേശ്വര ക്ഷേത്രത്തിന് സമീപമുള്ള തമ്പുരാന് നഗര്‍ തളിപ്പറമ്പ് ശ്രീ നീലകണ്ഠ അയ്യര്‍ മെമ്മോറിയല്‍ ഹാളിലാണ് സംഗീതോത്സവം നടക്കുക. ഇന്ന് പത്മഭൂഷണ്‍ ടി.വി.ശങ്കരനാരായണന് ചെന്നൈ, 22 ന് പാലക്കാട് എം.പി.മണി, 23 ന് സുനിര്‍ ഗാര്ഗ്യാന് ചെന്നൈ, 24 ന് കാവാലം ശ്രീകുമാര്‍, 25 ന് ടി.എസ്.സജീവ് ചെന്നൈ, 26 ന് ഗായകി സിസ്റ്റേഴ്സ്-ശകുന്തള ആന്റ് ശര്‍മ്മിള, 27 ന് രാജശ്രീ വാര്യര്‍, 28 ന് അജിത്ത് നമ്പൂതിരി തിരുവനന്തപുരം, 29 ന് അഭിഷേക് രഘുറാം ചെന്നൈ, 30 ന് ജയശ്രീ രാജീവ്, 1 ന് കാഞ്ഞങ്ങാട് രാമചന്ദ്രന്, 2 ന് ശ്രുതി സാഗര്‍ എന്നിവര്‍ കച്ചേരികള്‍ അവതരിപ്പിക്കും. വൈകുന്നേരം 6.30 മുതല്‍ 9.30 വരെയാണ് കച്ചേരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: