ന്യൂദല്‍ഹി: ഇന്ത്യയുടെ ആണവ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തിയതായി പുറത്താക്കപ്പെട്ട കംപ്യൂട്ടര്‍ വിദഗ്ദ്ധന് എഡ്വേര്‍ഡ് സ്നോഡന്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആണവ മിസൈലുകളായ സാഗരികയും ധനുഷിന്റെയും വിവരങ്ങളാണ് അമേരിക്ക ചോര്‍ത്തിയതെന്നാണ് സ്നോഡന്റെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
2005 ജനുവരിയിലാണ് ഇത് ചോര്ത്തിതെന്ന് ദ ഇന്റര്‍സെപ്റ്റ് എന്ന അമേരിക്കന്‍ ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനമാണ് പുറത്തുവിട്ടിരിക്കുന്നത്.ഇന്ത്യന്‍ മിസൈലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ 294 ലേഖനങ്ങളായി ഇന്റര്‍സെപ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അവസാന ലേഖനം കഴിഞ്ഞ സെപ്തംബറില്‍ പുറത്തിറങ്ങിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരു ആണവായുധങ്ങളും ഇന്ത്യ പരീക്ഷിച്ചതും.
യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിയില്‍ നിന്നും രഹസ്യവിവരങ്ങള്‍ ചോര്‍ത്തി അമേരിക്കയ്ക്ക് തലവേദന സൃഷ്ടിച്ച എഡ്വേര്‍ഡ് സ്നോഡന് റഷ്യയാണ് അഭയം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: