തിരുവനന്തപുരം: സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് എസ്എഫ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു. ഇന്നലെ നടന്ന സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാരകായുധങ്ങളുമായി എസ്എഫ്ഐ നടത്തിയ ആഹ്ലാദം പ്രകടനത്തിനിടെയാണ് ബോംബേറ്. വിമന്‍സ് കോളേജില്‍ നിന്നു പ്രകടനമായി മോഡല്‍ സ്കൂളിലേക്ക് പോവുകയായിരുന്ന എസ്എഫ്ഐക്കാര്‍ യാതൊരു പ്രകോപനവും ഇല്ലാതെയാണ് കമ്മീഷണര്‍ ഓഫീസ് ആക്രമിച്ചത്. പ്രകടനത്തില്‍ എബിവിപിക്കെതിരേയും പോലീസിനെതിരേയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ടായിരുന്നു. ബോംബേറില്‍ കമ്മീഷണര്‍ ഓഫീസിലെ മതില് ഭാഗികമായി തകരുകയും തറയോടുകള്‍ ചിതറി തെറിക്കുകയും ചെയ്തു. തിരക്കേറിയ പ്രദേശമായിരുന്നുവെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. ബോംബ് സ്ഫോടന ശബ്ദം കേട്ട് പരിഭ്രാന്തിയിലായ ജനം നാലുപാടും ചിതറിയോടി. പ്രദേശത്ത് ഗതാഗതം സ്ഥംഭിച്ചു. എന്നാല്‍ എക്സ്പ്ലോസീവ് ആക്ട് പ്രകാരം കേസെടുക്കാതെ നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. പ്രദേശിക സിപിഎം നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പോലീസ് യഥര്‍ത്ഥ വകുപ്പുകള്‍ ചുമത്താത്തതെന്ന ആക്ഷേപം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: