തിരുവനന്തപുരം: പാറശാലയിലെ നിര്‍മല്‍കൃഷ്ണ നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനത്തിന്റെ നിക്ഷേപത്തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഇതിനെക്കുറിച്ച് പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. സാധാരണക്കാരായ നിരവധിയാളുകളുടെ പണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ചിട്ടിയിലും നിക്ഷേപത്തിലുമായി 1000 കോടിയലധികം രൂപയുടെ തട്ടിപ്പുനടന്നുവെന്നാണ് പ്രാഥമികനിഗമനം. കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപിച്ചിരിക്കുന്ന തട്ടിപ്പായതിനാല്‍ രണ്ടുസംസ്ഥാനങ്ങളിലെ പോലീസിന്റെ വെവ്വേറെയുളള അന്വേഷണത്തിന് പകരം കേന്ദ്രഏജന്‍സിയുടെ അന്വേഷണമാകും ഫലപ്രദമാവുക എന്നും ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് നിര്‍മല്‍ കൃഷ്ണ തട്ടിപ്പിനെക്കുറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ അടിയന്തരനടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: