പത്തനംതിട്ട: ഇന്ത്യക്കാര്എല്ലാ സംസ്കാരത്തെയും അംഗീകരിക്കുകയും ബഹുമാനിക്കുയും ചെയ്യുന്നവരാണെന്ന് അന്ത്യോഖ്യ പാത്രിയാര്‍ക്കിസ് മോറാന്‍ മോര് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവാ പറഞ്ഞു. അടൂരില്‍ നടക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാസഭ പുനരൈക്യ വാര്ഷിപരിപാടിയില് സിറിയയിലെ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിറിയയിലെയും ഇറാക്കിലെയും ദുരിതമനുഭവിക്കുന്ന ക്രിസ്ത്യന്‍ സമൂഹം ഉറ്റുനോക്കുന്നത് പാശ്ചാത്യ രാഷ്ട്രങ്ങളിലേക്കല്ല, മറിച്ച് ഇന്ത്യയിലേക്കാണ്. ദൈവത്തിലുള്ള വിശ്വാസം, ത്യാഗം, എന്നിവയുള്ള ഇന്ത്യക്കാര്ക്കുമാത്രമേ ദുരിതമനുഭവിക്കുന്ന ജനതയെ സഹാനുഭൂതിയോടെ സ്വീകരിക്കാന്‍ കഴിയൂ.
മധ്യപൂര്‍വ ഏഷ്യന്‍ ദേശത്തെ ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്യുന്നു. ഒരുകാലത്ത് തുര്‍ക്കികളുടെ ഭരണത്തില്‍ അര്‍മീനിയന്‍സഭ ഇതേപോലെ ഉന്മൂലനം ചെയ്യപ്പെട്ടു. മതപീഡനത്തേക്കാളുപരി കൂട്ടക്കൊലയാണ് അവിടെ നടക്കുന്നത്.
മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ലോകത്തിന്റെ ഒരു കോണില്‍ ഒരുകൂട്ടം ആളുകള്‍ ആക്രമിക്കപ്പെടുകയാണ്. ദുരിതമനുഭവിക്കുന്ന സിറിയയിലെ പാവങ്ങളെ ഇന്ന് ലോകമാധ്യമങ്ങള്‍ അവഗണിക്കുകയാണ്.
ഒരു ജനതയെ മുഴുവന്‍ കൊന്നൊടുക്കുക മാത്രമല്ല, യുഎന്‍ ഭാഷ്യമനുസരിച്ച് ജനതയുടെ എല്ലാ അവശിഷ്ടങ്ങളും, സംസ്കാരം, ഭാഷ, ചരിത്രം എല്ലാം തുടച്ചുനീക്കപ്പെടുകയാണ് ചെയ്യുന്നത്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ്.
സമാധാനപ്രിയരും അധ്വാനശീലരുമായ നിങ്ങള്‍ രാജ്യത്തെ സ്നേഹിക്കുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. മറ്റൊരു സംസ്കാരത്തില്‍ ജനച്ചവരാണെങ്കിലും ഇവിടെ അടിയുറച്ച ക്രിസ്തു വിശ്വാസികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: