തിരുവനന്തപുരം: കായല്‍ കൈയേറിയെന്ന് ആരോപണവിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ നടപടി കളക്ടറുടെ ഇടക്കാല റിപ്പോര്‍ട്ടിനെ ആശ്രയിച്ച്. അന്തിമ റിപ്പോര്‍ട്ടിന് സമയമെടുത്തേക്കുമെന്നതിനാലാണ് ഇടക്കാല റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ ആലപ്പുഴ കളക്ടറോട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍ദ്ദേശിച്ചത്.
കളക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷ.കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വിജിലന്‍സ് അന്വേഷണത്തിന്റെ കാര്യത്തിലും തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് വിജിലന്‍സും നിയമോപദേശം തേടിയിട്ടുണ്ട്.
കളക്ടറുടെ റിപ്പോര്‍ട്ട് വന്നശേഷം മാത്രം ത്വരിതാന്വേഷണം നടത്തിയാല്‍ മതിയെന്നാണ് വിജിലന്‍സിന്റെ നിലപാട്.മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം, ഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മാണം തുടങ്ങിയ ആരോപണങ്ങളാണ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: